സ്ത്രീത്വത്തെ അവഹേളിക്കുന്ന പ്രസ്താവന എവിടെ നിന്നായാലും എതിര്‍ക്കും; എം.എം മണിയുടെ വിവാദ പരാമര്‍ശത്തില്‍ പി.കെ ശ്രീമതി

അതിജീവിതയ്‌ക്കെതിരായ എംഎം മണിയുടെ പരാമര്‍ശത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് പി കെ ശ്രീമതി. സ്ത്രീത്വത്തെ അപമാനിക്കുന്നവരോട് യോജിക്കുന്നില്ല. അത്തരം ആരോപണങ്ങള്‍ എവിടെ നിന്നായാലും എതിര്‍ക്കുമെന്നും അവര്‍ പറഞ്ഞു. എം എം മണിയുടെ പരാമര്‍ശത്തെ തള്ളിക്കൊണ്ടായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം.

ഹര്‍ജി നല്‍കിയ സമയം നോക്കുമ്പോള്‍ ദുരൂഹത ആരോപിക്കുന്നതില്‍ തെറ്റില്ല. അതിലൊരു വസ്തുത ഇല്ലേയെന്ന് കേള്‍ക്കുന്നവര്‍ക്ക് തോന്നാം. നടിയെ ആക്രമിച്ച കേസ് നാണം കെട്ട കേസാണ്. പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളും കേസിലുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും രണ്ട് ദിവസം മുമ്പ് എം എം മണി പറഞ്ഞിരുന്നു.

ദിലീപ് നല്ല നടനായി ഉയര്‍ന്നു വന്ന ഒരാളാണ്. ഇതിനകത്തൊക്കെ ചെന്ന് ഇദ്ദേഹം എങ്ങനെ ഇടപെടേണ്ടി വന്നെന്ന് തനിക്കൊരു പിടിയുമില്ല. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കേസാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്‌സന്വേഷണത്തില്‍ അട്ടിമറി ആരോപിച്ച് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് എം എം മണിയുടെ പ്രതികരണം.

അതേസമയം വിഷയത്തില്‍ അതിജീവിത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു. എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. നടിയുടെ ആശങ്കകള്‍ കൂടി പരിഗണിച്ചു കൊണ്ടാണ് അന്വേഷണത്തിന് കൂടുതല്‍ സമയം തേടാന്‍ ഒരുങ്ങുന്നത്. ഡിജിപിയെയും ക്രൈംബ്രാഞ്ച് എഡിജിപിയെയും വിളിച്ചു വരുത്തി മുഖ്യമന്ത്രി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കിയിരുന്നു. സുതാര്യവും കാര്യക്ഷമവുമായ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശവും നല്‍കി.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ