ആശുപത്രിയിലെ ലിഫ്റ്റില്‍ രോഗി തലകീഴായി കുടുങ്ങിയത് അരമണിക്കൂര്‍; ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു

പത്തനംതിട്ടയില്‍ ആശുപത്രിയിലെ ലിഫ്റ്റില്‍ തലകീഴായി കുടുങ്ങിയ രോഗിയെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷിച്ചു. ചിറ്റാര്‍ സ്വദേശിനി മറിയാമ്മ(65) ആണ് അരമണിക്കൂര്‍ നേരം ലിഫ്റ്റില്‍ കുടുങ്ങിയത്. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലുള്ള ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

ഡോക്ടറെ കണ്ടതിന് ശേഷം മൂന്നാമത്തെ നിലയില്‍ നിന്നും താഴത്തെ നിലയിലേക്ക് ലിഫ്റ്റില്‍ വരികയായിരുന്നു മറിയാമ്മ. ലിഫ്റ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനിടെയില്‍ ഇവരുടെ കാല്‍ അവിടെ കുടുങ്ങുകയും ലിഫ്റ്റ് താഴേക്ക് പോവുകയും ചെയ്തു. തുടര്‍ന്ന് കാലുകള്‍ മുകളിലേക്കും തല താഴോട്ടുമായ അവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് അരമണിക്കൂര്‍ സമയമെടുത്താണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് മറിയാമ്മയെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റിന്റെ സെന്‍സര്‍ വര്‍ക്ക് ചെയ്യാത്തതാകാം അപകടത്തിന് കാരണം എന്നാണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Latest Stories

IND VS ENG: ഞാൻ ആരാ എന്താ എന്നൊക്കെ ഇപ്പോൾ മനസിലായി കാണും അല്ലെ; ബെൻ ഡക്കറ്റിന്‌ മാസ്സ് മറുപടി നൽകി ആകാശ് ദീപ്

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്; മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

IND VS ENG: ബുംറ ഇല്ലെങ്കിൽ എന്താടാ, നിന്റെയൊക്കെ വിക്കറ്റ് എടുക്കാൻ ഈ ഡിഎസ്പി മതി; ഇംഗ്ലണ്ടിനെ തകർത്ത് മുഹമ്മദ് സിറാജ്

നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലോടെ സിനിമാലോകം; പോസ്റ്റുമോർട്ടം ഇന്ന്

അവാര്‍ഡ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പിണറായി വിജയന്‍

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

IPL 2026: സഞ്ജുവിനായുള്ള പദ്ധതികൾ ഉപേക്ഷിച്ച് സിഎസ്കെ, മറ്റൊരു താരത്തെ ധോണിയുടെ പിൻഗാമിയായി എത്തിക്കാൻ നീക്കം

ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ല; ആരോഗ്യ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി മികച്ച നടി, മികച്ച സഹനടനും സഹനടിയുമായി വിജയരാഘവനും ഉർവ്വശിയും

യുഎസുമായി എഫ്-35 ജെറ്റ് ചര്‍ച്ച നടന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍; ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തിരിച്ചടിയ്ക്ക് പകരം ഡല്‍ഹി പ്രീണന സമീപനമാണ് സ്വീകരിക്കുകയെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വിശദീകരണം