ദളിത് വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവം; പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയ്‌ക്കെതിരെ പരാതി

പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിനിയെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അപമാനിച്ചതായി പരാതി. മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയ്‌ക്കെതിരെയാണ് പരാതി. ലാപ്‌ടോപ്പ് വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിനിയെ ദാനം നല്‍കുന്ന സാധനം വാങ്ങാന്‍ വന്നവളെന്ന് പറഞ്ഞ് അപമാനിച്ചതായാണ് പരാതി.

പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് വാങ്ങാനാണ് ബിരുദ വിദ്യാര്‍ത്ഥിയും സഹോദരനും പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെത്തിയത്. തുടര്‍ന്ന് സമര്‍പ്പിച്ച രേഖകള്‍ ശരിയല്ലെന്ന് പറഞ്ഞ് അസിസ്റ്റന്റ് സെക്രട്ടറി പരസ്യമായി അധിക്ഷേപിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ജാതിപ്പേര് വിളിച്ച് പ്രദീപ് അപമാനിച്ചതായി വിദ്യാര്‍ത്ഥിനിയുടെ സഹോദരന്‍ വ്യക്തമാക്കി.

ജാതിപ്പേര് വിളിച്ച് അപമാനിച്ച സംഭവത്തില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം എസ്പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയെ അപമാനിച്ച സംഭവത്തിന് പിന്നാലെ വാര്‍ഡ് മെമ്പറെയും അസിസ്റ്റന്റ് സെക്രട്ടറി അധിക്ഷേപിച്ചതായി പരാതിയുണ്ട്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ