വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പുറത്തുവിടും, കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും വിവരങ്ങള്‍ ഇന്ന് പുറത്ത് വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് അറിയാന്‍ സമൂഹത്തിനും അവകാശമുണ്ട്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയ്ക്കാണ് ജില്ല തിരിച്ചുള്ള പേരുവിവരങ്ങള്‍ പുറത്ത് വിടുക.

കുട്ടികളുടെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. വലിയ തയ്യാറെടുപ്പുകള്‍ നടത്തിയാണ് സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അധ്യാപകര്‍ എല്ലാം വാക്‌സിന്‍ എടുക്കണം എന്ന് വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരരുതെന്നായിരുന്നു നിര്‍ദ്ദേശം. അതല്ലെങ്കില്‍ എല്ലാ ആഴ്ചയും സ്വന്തം ചെലവില്‍ ടെസ്റ്റ് നടത്തി കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിന്‍ എടുക്കാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരുടെ വിവരശേഖരണം നടത്തിയിരുന്നു. ഇതനുസരിച്ച് 2,282 അധ്യാപകരും, 327 അനധ്യാപകും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ അടുത്ത് പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച് ഏകദേശം അയ്യായിരത്തോളം പേരാണ് വാക്‌സിന്‍ എടുക്കാത്തതെന്നാണ് വ്യക്തമാകുന്നത്. ഇതില്‍ കുറേ പേര്‍ കാരണങ്ങളില്ലാതെയാണ് വാക്‌സിന്‍ എടുക്കാത്തതെന്നാണ് അറിയുന്നത്. ഇതോടെയാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.

സ്‌കൂള്‍ സമയം വൈകിട്ട് വരെ ആക്കാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനിച്ചിരുന്നു. വിദ്യാര്‍ത്ഥികളുമായി ഏറ്റവും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്ന അധ്യാപകര്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കുറ്റപ്പെടുത്തി. ഇത് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെയും പ്രതികൂലമായി ബാധിക്കും. വാക്‌സിന്‍ വിരുദ്ധത പരത്തുന്നുവെന്ന പരാതി ഉണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് ആരോപിച്ചിരുന്നു. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൗജന്യ കോവിഡ് ചികിത്സ നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

നിലവില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ കൂടി ഇന്ത്യയില്‍ സ്ഥിരീകരിച്ചതോടെ നടപടികള്‍ കര്‍ശനമാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഒമിക്രോണ്‍ പ്രതിരോധത്തെ സംബന്ധിച്ചും ആരോഗ്യവകുപ്പുമായി കൂടിയാലോചനകള്‍ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി