വിഴിഞ്ഞത്ത് പ്രതിസന്ധികള്‍ വഴിമാറി; ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി; കാലാവസ്ഥ കനിഞ്ഞാല്‍ ഉടന്‍ ക്രെയിനിറക്കും

വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി നങ്കൂരമിട്ട ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചു. തുറമുഖത്തിനാവശ്യമായ ക്രെയിനുകളുമായെത്തിയ ചൈനീസ് കപ്പലായ ഷെന്‍ ഹുവ 15ലെ ജീവനക്കാര്‍ക്കാണ് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചത്. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കപ്പലിനെ ആഘോഷപൂര്‍വ്വമായ വരവേല്‍പ്പ് നല്‍കിയെങ്കിലും നാല് ദിവസമായി ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍ നിന്ന് തുറമുഖത്തെ ബര്‍ത്തിലേക്കിറങ്ങാന്‍ അനുമതി ലഭിച്ചിരുന്നില്ല. ആദ്യം രണ്ടുപേര്‍ക്കാണ് എഫ്ആര്‍ആര്‍ഒയുടെ അനുമതി ലഭിച്ചത്. തുടര്‍ന്ന് എല്ലാ ജീവനക്കാര്‍ക്കും അനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ചൈനീസ് കമ്പനിയുമായി ബന്ധപ്പെട്ട മുംബൈയിലെ വിദഗ്ധരും ഉടനെത്തും. കാലാവസ്ഥയില്‍ പ്രശ്‌നമില്ലെങ്കില്‍ ഉടന്‍ ക്രെയിനിറക്കുമെന്നും മന്ത്രി പറഞ്ഞു.

ചില സുരക്ഷാ കാരണങ്ങളാലാണ് ക്രെയിന്‍ ഇറക്കാന്‍ അനുമതി വൈകിയതെന്ന് മന്ത്രി അറിയിച്ചു. കപ്പലിലെ ജീവനക്കാരുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. നിലവില്‍ വിഴിഞ്ഞത്ത് കടല്‍ പ്രക്ഷുബ്ധമാണ്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ ക്രെയിന്‍ ഇറക്കാന്‍ സാധിക്കൂ.

കഴിഞ്ഞ 12ന് ആയിരുന്നു കപ്പല്‍ തീരത്തെത്തിയത്. വാട്ടര്‍ സല്യൂട്ടോടെയാണ് കപ്പലിനെ കേരള തീരം സ്വീകരിച്ചത്. കപ്പലില്‍ ആകെ 12 ചൈനീസ് പൗരന്മാരാണുള്ളത്. 21ന് കപ്പലിന് വിഴിഞ്ഞം തീരം വിടണമെന്നിരിക്കെ ജീവനക്കാരുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സംബന്ധിച്ച് നേരത്തേ ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി