വിഴിഞ്ഞത്ത് പ്രതിസന്ധികള്‍ വഴിമാറി; ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി; കാലാവസ്ഥ കനിഞ്ഞാല്‍ ഉടന്‍ ക്രെയിനിറക്കും

വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി നങ്കൂരമിട്ട ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചു. തുറമുഖത്തിനാവശ്യമായ ക്രെയിനുകളുമായെത്തിയ ചൈനീസ് കപ്പലായ ഷെന്‍ ഹുവ 15ലെ ജീവനക്കാര്‍ക്കാണ് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചത്. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കപ്പലിനെ ആഘോഷപൂര്‍വ്വമായ വരവേല്‍പ്പ് നല്‍കിയെങ്കിലും നാല് ദിവസമായി ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍ നിന്ന് തുറമുഖത്തെ ബര്‍ത്തിലേക്കിറങ്ങാന്‍ അനുമതി ലഭിച്ചിരുന്നില്ല. ആദ്യം രണ്ടുപേര്‍ക്കാണ് എഫ്ആര്‍ആര്‍ഒയുടെ അനുമതി ലഭിച്ചത്. തുടര്‍ന്ന് എല്ലാ ജീവനക്കാര്‍ക്കും അനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ചൈനീസ് കമ്പനിയുമായി ബന്ധപ്പെട്ട മുംബൈയിലെ വിദഗ്ധരും ഉടനെത്തും. കാലാവസ്ഥയില്‍ പ്രശ്‌നമില്ലെങ്കില്‍ ഉടന്‍ ക്രെയിനിറക്കുമെന്നും മന്ത്രി പറഞ്ഞു.

ചില സുരക്ഷാ കാരണങ്ങളാലാണ് ക്രെയിന്‍ ഇറക്കാന്‍ അനുമതി വൈകിയതെന്ന് മന്ത്രി അറിയിച്ചു. കപ്പലിലെ ജീവനക്കാരുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. നിലവില്‍ വിഴിഞ്ഞത്ത് കടല്‍ പ്രക്ഷുബ്ധമാണ്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ ക്രെയിന്‍ ഇറക്കാന്‍ സാധിക്കൂ.

കഴിഞ്ഞ 12ന് ആയിരുന്നു കപ്പല്‍ തീരത്തെത്തിയത്. വാട്ടര്‍ സല്യൂട്ടോടെയാണ് കപ്പലിനെ കേരള തീരം സ്വീകരിച്ചത്. കപ്പലില്‍ ആകെ 12 ചൈനീസ് പൗരന്മാരാണുള്ളത്. 21ന് കപ്പലിന് വിഴിഞ്ഞം തീരം വിടണമെന്നിരിക്കെ ജീവനക്കാരുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സംബന്ധിച്ച് നേരത്തേ ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്