'മുഖ്യമന്ത്രി രാജിവെക്കണം, വി ഡി സതീശനോട് ഒരു വിരോധവും ഇല്ല'; ആര്യാടൻ ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് പി വി അൻവർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന് വിജയാശംസകൾ നേർന്ന് തോറ്റ സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. മുഖ്യമന്ത്രി പിണറായി വിജയൻ പരാജയ പശ്ചാത്തലത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പി വി അൻവർ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഒരു വിരോധവും ഇല്ല എന്നും വ്യക്തമാക്കി.

വി ഡി സതീശന്റെ നിലപാടുകൾ വേദന ഉണ്ടാക്കി. യുഡിഎഫിനെ പല തരത്തിലും സഹായിച്ചു. നേതൃത്വം ചതിച്ചു. തന്നെ അവഹേളിക്കുകയാണ് യുഡിഎഫ് ചെയ്തത്. തന്നെ കൂടെ കൂട്ടിയിരുന്നെങ്കിൽ വോട്ട് വിഹിതം ഉയർത്താമായിരുന്നു. ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുമ്പോൾ എങ്കിലും തങ്ങളെ അസോസിയേറ്റ് മെമ്പർ ആക്കണ്ടതായിരുന്നുവെന്നും പി വി അൻവർ പറഞ്ഞു

സതീശനുമായി തുറന്ന ചർച്ചയ്ക്ക് മടിയില്ലെന്നും പി വി അൻവർ പറഞ്ഞു. പിണറായിയുടെ കുടുംബാധിപത്യമാണ് വിഷയം. സതീശൻ പിണറായിസത്തിന് എതിരായ പോരാട്ടത്തിന്റെ ഭാഗമാണ്. സിപിഐഎം നേതാക്കൾ പറഞ്ഞത് സർക്കാരിൻറെ വിലയിരുത്തൽ എന്നാണ്. അതിൽനിന്ന് പുറകോട്ട് പോവുകയാണ് നേതാക്കൾ. പിണറായിസവും മരുമോനിസവും ആണ് ചർച്ച ചെയ്യേണ്ടത്. പാർട്ടി സഖാക്കളും തൊഴിലാളികളും സിപിഐഎമ്മിൽ നിന്ന് വിട്ടുപോയെന്നും പി വി അൻവർ കുറ്റപ്പെടുത്തി.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ