ട്രെയിനില്‍ വെച്ച് ഇ.പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; കെ. സുധാകരന്റെ ഹര്‍ജിയില്‍ ഇന്ന് അന്തിമവാദം

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ ട്രെയിനില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് അന്തിമവാദം കേള്‍ക്കും. കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വാദം കേള്‍ക്കുന്നത്.

വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അന്തിമവാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. കുറ്റ വിമുക്തനാക്കണം എന്ന സുധാകരന്റെ ആവശ്യം തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസിലെ വിചാരണ നടപടി 2016ല്‍ ഹൈക്കോടതി സ്റ്റേ ചെയ്‌തെങ്കിലും തുടര്‍ വാദമുണ്ടായിരുന്നില്ല. ഹര്‍ജി തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് വിചാരണ നടപടികള്‍ വൈകുന്നതിനു കാരണമാകുന്നുവെന്നാണ് സര്‍ക്കാരിന്റെ വാദം.

1995 ഏപ്രില്‍ 12 ന് രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ ആന്ധ്രാപ്രദേശിലെ ഒംഗോളില്‍ വച്ചാണ് ജയരാജന് നേരെ ഗുണ്ടാ സംഘം വെടിവച്ചത്. ഈ സംഭവത്തില്‍ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Latest Stories

പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ സമയമായില്ലേ? അഭിപ്രായ സര്‍വേയുമായി ഇലോണ്‍ മസ്‌ക്, പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കിറ്റക്‌സിനെ ക്ഷണിക്കാന്‍ ആന്ധ്രപ്രദേശ് ടെക്സ്റ്റയില്‍സ് മന്ത്രി നേരിട്ടെത്തുന്നു; കൂടിക്കാഴ്ച കിഴക്കമ്പലം കിറ്റക്‌സ് ആസ്ഥാനത്ത്

നിലപാടിലുറച്ച് ഗവര്‍ണര്‍, ചിത്രം ഒരുകാരണവശാലും അവിടെ നിന്ന് മാറ്റില്ല; പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി സിപിഐ

'വർഗീയ വിഷം കലർത്താന്‍ ശ്രമം, എല്ലാം വർഗീയമാക്കാൻ ചിലര്‍ ശ്രമിക്കുന്നു'; ബക്രീദ് അവധി വിവാദത്തിൽ എം വി ​ഗോവിന്ദൻ

'പ്രസാദം നല്‍കാമെന്ന് പറഞ്ഞ് തട്ടിയത് 3.85 കോടി'; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ

പൊലീസിന്റെ ഭാഗത്ത് വീഴ്ച, നടപടി എടുത്ത് ഫെഫ്ക; സാന്ദ്രയ്‌ക്കെതിരെ വധഭീഷണി മുഴക്കിയ റെനി ജോസഫിന് സസ്‌പെന്‍ഷന്‍

നാല് മോഡലുകൾക്ക് 80,000 രൂപ വരെ കിഴിവ് പ്രഖ്യാപിച്ച് ഹ്യുണ്ടായ്..

അഖില്‍ അക്കിനേനി വിവാഹിതനായി; ചിത്രങ്ങള്‍

പി പ്രസാദ് ദേശീയ ബിംബങ്ങളെ ആദരിക്കണം; രാജ്ഭവനില്‍ ഭാരതാംബയുടേതല്ലാതെ ഹമാസ് നേതാക്കളുടെ ഫോട്ടോ വെക്കണോ; മന്ത്രിയുടെ നിലപാട് ദേശദ്രോഹപരമെന്ന് ബിജെപി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും; സ്ഥാനാർത്ഥിക്കായി 2 ദിവസം പ്രചാരണം, മുഖ്യമന്ത്രിയും പ്രിയങ്കയും ഒരേ ദിവസം നിലമ്പൂരിൽ