ശശി തരൂർ പാർട്ടി ലൈനിൽ നിൽക്കണം; ലേഖന വിവാദത്തിൽ കടുപ്പിച്ച് കെ സുധാകരൻ

ലേഖന വിവാദത്തിൽ കടുപ്പിച്ച് കെ സുധാകരൻ. പാർട്ടി ലൈനിൽ നിൽക്കണമെന്ന് ശശി തരൂരിനോട് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. സർക്കാരിനെ പ്രശംസിച്ചുള്ള ലേഖനം ദുർവ്യാഖ്യാനത്തിന് ഇടയാക്കിയെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. എഐസിസി നിർദേശപ്രകാരമാണ് ശശി തരൂരിനെ കെപിസിസി അധ്യക്ഷൻ വിളിച്ചത്.

കൂടിക്കാഴ്ചക്ക് പിന്നാലെ ശശി തരൂരിന് താൻ ‘നല്ല ഉപദേശം’ കൊടുത്തതായി കെ. സുധാകരൻ പറഞ്ഞിരുന്നു. എന്താണ് ആ ഉപദേശമെന്ന് നിങ്ങൾ വായിച്ചെടുത്താൽ മതിയെന്നും സുധാകരൻ കാസർകോടുവെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനസർക്കാരിൻ്റെ വ്യവസായരംഗത്തെ നേട്ടത്തെയും പുകഴ്ത്തിയ തരൂരിനെതിരെ പാർട്ടിയുടെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനമുയരുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

‘ശശി തരൂരിന്റെറെ അഭിപ്രായം അദ്ദേഹം പറഞ്ഞു. വ്യക്തികൾക്ക് പല തീരുമാനമുണ്ടാകാം. കോൺഗ്രസ് പാർട്ടിക്ക് പാർട്ടിയുടേതായ തീരുമാനമുണ്ട്. പാർട്ടിയുടെ തീരുമാനമാണ് ഔദ്യോഗികമായി ഞങ്ങൾ അനുസരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത്. ശശി തരൂരിനെ പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും. അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാർട്ടിയുള്ളത്. അതിൽ ഞങ്ങൾക്ക് അഭിപ്രായമില്ല. അദ്ദേഹത്തിന് ഞാൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്.’ സുധാകരൻ പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ