സർക്കാർ സ്കോളർഷിപ്പിൽ ഗുരുതര ക്രമക്കേട്; ആത്മഹത്യയുടെ വക്കിലെന്ന് വിദ്യാർത്ഥിനി

വിദേശ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പിൽ ഗുരുതര ക്രമക്കേട് നടന്നതായി ആരോപിച്ച് വിദ്യാർത്ഥിനി. യു.കെയിലെ സസെക്സ് സർവകലാശാലയിലെ എം.എ സോഷ്യൽ ആന്ത്രോപോളജി വിദ്യാർത്ഥിനി ഹഫീഷ ടി ബിയാണ് പിന്നോക്ക വികസന വകുപ്പ് നൽകുന്ന ഒ.ബി.സി ഓവർസീസ് സ്കോളർഷിപ്പ് മാനദണ്ഡങ്ങൾ പാലിച്ചല്ല നൽകിയിരിക്കുന്നത് എന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

നൂറ് ശതമാനം തനിക്ക് ലഭിക്കുമെന്ന് കരുതിയിരുന്ന സ്കോളർഷിപ്പ് ലഭിക്കാത്തതിനെ തുടർന്ന് സാമ്പത്തികമായി വളരെ മോശപ്പെട്ട അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും ഇതിനാൽ തന്നെ മാനസികമായി ഒരുപാടു വിഷമത്തിലാണെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നും ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിൽ ഹഫീഷ പറഞ്ഞു

മാർക്കും അക്കാദമിക്ക് മികവും പരിഗണിക്കാതെ കുടിയേറ്റത്തിനായി പഠിക്കാനെത്തിയ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകിയതെന്നും വിദ്യാർത്ഥിനി ആരോപിക്കുന്നു. ഓരോ വർഷവും ഓരോ രീതിയിൽ ഉള്ള മാനദണ്ഡങ്ങൾ ആണ് സർക്കാർ സ്കോളര്ഷിപ്പിനായി പറയുന്നതെന്നും ഹഫീഷ പറയുന്നു. സ്കോളർഷിപ്പിന് അപേക്ഷിക്കുമ്പോൾ ഉള്ള മാനദണ്ഡമല്ല സ്കോളർഷിപ്പ് ഫലം വന്നപ്പോൾ പറഞ്ഞിരിക്കുന്നത്. ഇതിൽ രണ്ട് പി.ജി ഉള്ളവരെ സ്കോളർഷിപ്പ് യോഗ്യതയിൽ നിന്നും ഒഴിവാക്കിയതായി പറഞ്ഞിരിക്കുന്നു. ഇത് നേരത്തെ എവിടെയും പരാമർശിക്കാത്ത മാനദണ്ഡമാണ്. സ്കോളർഷിപ്പ് മെറിറ്റ് മാനദണ്ഡത്തെ കുറിച്ചറിയാൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ തനിക്ക് മറുപടി കിട്ടിയത് രണ്ട് മാസത്തിനു ശേഷമാണ് എന്നും ഹഫീഷ വീഡിയോയിൽ പറയുന്നു.

ഹഫീഷ തന്റെ പ്ലസ് ടു പഠനം കുന്നംകുളം ഗേൾസ് സ്കൂളിൽ നിന്നും 94 ശതമാനം മാർക്കോടെയാണ് പൂർത്തിയാക്കിയത്. അതിനു ശേഷം ഐച്ഛിക വിഷയമായി ജർണലിസം പഠിക്കാൻ ഗവണ്മെന്റ് കോളജ് കൽപറ്റയിൽ ചേരുകയും ഇവിടെ നിന്നും 84 ശതമാനം മാർക്കോടെ കാലിക്കറ്റ് സർവകലാശാലയിൽ അഞ്ചാം റാങ്കോടെ പാസാകുകയും ചെയ്തു. തുടർന്ന് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പി.ജി ചെയ്തു. പിന്നീട് നെറ്റ് പരീക്ഷ പാസ്സായി. ശേഷം കാസർഗോഡ് ഗവണ്മെന്റ് കോളജിൽ ഒരു വർഷം ഗസ്റ്റ് ലെക്ചർ ആയി പഠിപ്പിക്കുകയും ചെയ്തു.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ