സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്; അട്ടിമറി നടന്നുവെന്ന് ക്രൈംബ്രാഞ്ച്

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിന്റെ അന്വേഷണത്തിൽ തുടക്കത്തിൽ വീഴ്ച വന്നുവെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. രണ്ട് ഡിവൈഎസ് പിമാരടക്കമുള്ളവർ വീഴ്ച വരുത്തിയതായാണ് റിപ്പോർട്ട്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധവിയടക്കമുള്ളവർക്ക് ഇപ്പോഴത്തെ അന്വേഷണസംഘം റിപ്പോർട്ട് നൽകി.

ആശ്രമം  കത്തിക്കൽ കേസിൽ അട്ടിമറി നടത്തിയ മുൻ അന്വേഷണ ഉദ്യഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകി.രണ്ട് ഡിവൈഎസ്പിമാർ,വിളപ്പിൽ ശാല,പൂജപ്പുര പൊലിസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും നടപടി എടുക്കണം. തെളിവുകൾ കൃത്യമായി ശേഖരിക്കാതെ വീഴ്ച വരുത്തി. ശേഖരിച്ച തെളിവുകൾ കാണാതായെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ രേഖകൾ വീണ്ടെടുത്തതാണ് പ്രതികളെ കണ്ടെത്തുന്നതിൽ  കാലതാമസമുണ്ടാക്കിയത്. ഒന്നാം പ്രതി പ്രകാശിന്റെ മരണത്തിലെ ദുരൂഹത വിളപ്പിൽശാല പൊലിസ് ലാഘവത്തോടെയാണ് അന്വേഷിച്ചത്. ചില പ്രാദേശിക നേതാക്കളുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചത് കേസ് ഡയറിയുടെ ഭാഗമാക്കാതെയിരുന്നതും വീഴ്ചയാണ്.

ശബരിമല സ്ത്രീ പ്രവേശന സമയത്ത് 2018 ലാണ് സന്ദീപാനന്ദഗിരിയുടെ  ആശ്രമത്തിന് മുന്നിലുള്ള വാഹനവും മറ്റും കത്തിച്ച നിലയിൽ കണ്ടത്.കേസിൽ പ്രതിയായിരുന്ന കുണ്ടമൺകടവ് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന പ്രകാശ് കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ