സിപിഎമ്മിനെ വെട്ടിലാക്കി എസ് രാജേന്ദ്രന്‍; ഡല്‍ഹിയില്‍ പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തി

സസ്‌പെന്‍ഷനെ തുടര്‍ന്ന് സിപിഎമ്മുമായി നീരസത്തിലായിരുന്ന മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. രാജേന്ദ്രന്‍ ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവേദ്ക്കറുമായി ഡല്‍ഹി വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. നേരത്തെ ബിജെപി നേതാക്കള്‍ തന്നെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതായി രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ചതിയന്‍മാരുമായി പ്രവര്‍ത്തിക്കാന്‍ മനസ് അനുവദിക്കുന്നില്ലെന്നും അതിനാല്‍ സിപിഎം അംഗത്വം പുതുക്കാന്‍ താത്പര്യമില്ലെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് സിപിഎം നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഞായറാഴ്ച നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നു.

ഇതോടെ രാജേന്ദ്രന്റെ ബിജെപി പ്രവേശനമെന്ന അഭ്യൂഹത്തിന് താത്കാലികമായി തിരശീല വീണിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ച. എന്നാല്‍ ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ച സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് രാജേന്ദ്രന്റെ വാദം. ബിജെപിയിലേക്ക് പോകാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാജേന്ദ്രന്‍ അറിയിച്ചു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി