"ഏതെങ്കിലും സീരിയലിലെ ദുഷ്ടകഥാപാത്രമായ 'അമ്മായിയമ്മ' അല്ല": എം.സി ജോസഫൈനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തില്‍‍

ഗാർഹിക പീഡനം നേരിടുന്ന പരാതിക്കാരിയോട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. അതേസമയം സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍‍. “ഏതെങ്കിലും സീരിയലിലെ ദുഷ്ട കഥാപാത്രമായ “അമ്മായിയമ്മ” അല്ല, സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയായ സഖാവ് എം.സി ജോസഫൈനാണ്…” എന്നാണ് രാഹുൽ മാങ്കൂട്ടത്തില്‍‍ പരിഹാസരൂപേണ ഫേയ്സ്ബുക്കിൽ കുറിച്ചത്.

സ്ത്രീധന-ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്ക് വനിതാ കമ്മീഷനിലേക്ക് പരാതി നൽകാനും, അവരുടെ സംശയങ്ങൾ തീർക്കാനുമായി ഫോണിലൂടെ സംവദിക്കാൻ അവസരമൊരുക്കി മനോരമ ചാനൽ നടത്തിയ പരിപാടിയിലെ ജോസഫൈന്റെ പെരുമാറ്റമാണ് വിവാദമായിരിക്കുന്നത്. പരാതി പറഞ്ഞ സ്ത്രീയോട് എം.സി ജോസഫൈൻ സഹാനുഭൂതി പ്രകടിപ്പിക്കാതെ ധാർഷ്ട്യത്തോടെ പെരുമാറുകയായിരുന്നു.

പരാതിക്കാരിയുടെ ഫോൺ സംഭാഷണം വ്യക്തമാകുന്നില്ല എന്ന രീതിയിൽ എം.സി ജോസഫൈൻ ആദ്യം അസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട്. 2014 ലാണ് തന്റെ കല്യാണം കഴിഞ്ഞത് എന്നും കുട്ടികളില്ലെന്നും എറണാകുളത്തു നിന്നും വിളിച്ച പരാതിക്കാരി പറയുന്നു. ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കാറുണ്ടോ എന്ന എം.സി ജോസഫൈന്റെ ചോദ്യത്തിന് ഉണ്ടെന്ന് പരാതിക്കാരി പറയുന്നു. ഇക്കാര്യം എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് എം.സി ജോസഫൈൻ ചോദിക്കുന്നു. താൻ ആരോടും പറഞ്ഞില്ല എന്നാണ് പരാതിക്കാരി പറയുന്നത്. ഇതിന് “ആ എന്നാൽ പിന്നെ അനുഭവിച്ചോ” എന്നാണ് എം.സി ജോസഫൈൻ മറുപടി നൽകുന്നത്. കൊടുത്ത സ്ത്രീധനം തിരിച്ചു കിട്ടാനും നഷ്ടപരിഹാരം കിട്ടാനും നല്ല വക്കീൽ വഴി കുടുംബ കോടതിയെ സമീപിക്കാനും “വനിതാ കമ്മീഷനിലേക്ക് വേണേൽ പരാതി അയച്ചോ, പക്ഷെ ഭർത്താവ് വിദേശത്താണല്ലോ” എന്നുമാണ് എം.സി ജോസഫൈൻ പരാതിക്കാരിക്ക് നൽകുന്ന നിർദേശം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ