"ഏതെങ്കിലും സീരിയലിലെ ദുഷ്ടകഥാപാത്രമായ 'അമ്മായിയമ്മ' അല്ല": എം.സി ജോസഫൈനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തില്‍‍

ഗാർഹിക പീഡനം നേരിടുന്ന പരാതിക്കാരിയോട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. അതേസമയം സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍‍. “ഏതെങ്കിലും സീരിയലിലെ ദുഷ്ട കഥാപാത്രമായ “അമ്മായിയമ്മ” അല്ല, സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയായ സഖാവ് എം.സി ജോസഫൈനാണ്…” എന്നാണ് രാഹുൽ മാങ്കൂട്ടത്തില്‍‍ പരിഹാസരൂപേണ ഫേയ്സ്ബുക്കിൽ കുറിച്ചത്.

സ്ത്രീധന-ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്ക് വനിതാ കമ്മീഷനിലേക്ക് പരാതി നൽകാനും, അവരുടെ സംശയങ്ങൾ തീർക്കാനുമായി ഫോണിലൂടെ സംവദിക്കാൻ അവസരമൊരുക്കി മനോരമ ചാനൽ നടത്തിയ പരിപാടിയിലെ ജോസഫൈന്റെ പെരുമാറ്റമാണ് വിവാദമായിരിക്കുന്നത്. പരാതി പറഞ്ഞ സ്ത്രീയോട് എം.സി ജോസഫൈൻ സഹാനുഭൂതി പ്രകടിപ്പിക്കാതെ ധാർഷ്ട്യത്തോടെ പെരുമാറുകയായിരുന്നു.

പരാതിക്കാരിയുടെ ഫോൺ സംഭാഷണം വ്യക്തമാകുന്നില്ല എന്ന രീതിയിൽ എം.സി ജോസഫൈൻ ആദ്യം അസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട്. 2014 ലാണ് തന്റെ കല്യാണം കഴിഞ്ഞത് എന്നും കുട്ടികളില്ലെന്നും എറണാകുളത്തു നിന്നും വിളിച്ച പരാതിക്കാരി പറയുന്നു. ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കാറുണ്ടോ എന്ന എം.സി ജോസഫൈന്റെ ചോദ്യത്തിന് ഉണ്ടെന്ന് പരാതിക്കാരി പറയുന്നു. ഇക്കാര്യം എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് എം.സി ജോസഫൈൻ ചോദിക്കുന്നു. താൻ ആരോടും പറഞ്ഞില്ല എന്നാണ് പരാതിക്കാരി പറയുന്നത്. ഇതിന് “ആ എന്നാൽ പിന്നെ അനുഭവിച്ചോ” എന്നാണ് എം.സി ജോസഫൈൻ മറുപടി നൽകുന്നത്. കൊടുത്ത സ്ത്രീധനം തിരിച്ചു കിട്ടാനും നഷ്ടപരിഹാരം കിട്ടാനും നല്ല വക്കീൽ വഴി കുടുംബ കോടതിയെ സമീപിക്കാനും “വനിതാ കമ്മീഷനിലേക്ക് വേണേൽ പരാതി അയച്ചോ, പക്ഷെ ഭർത്താവ് വിദേശത്താണല്ലോ” എന്നുമാണ് എം.സി ജോസഫൈൻ പരാതിക്കാരിക്ക് നൽകുന്ന നിർദേശം.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ