"ഏതെങ്കിലും സീരിയലിലെ ദുഷ്ടകഥാപാത്രമായ 'അമ്മായിയമ്മ' അല്ല": എം.സി ജോസഫൈനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തില്‍‍

ഗാർഹിക പീഡനം നേരിടുന്ന പരാതിക്കാരിയോട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. അതേസമയം സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍‍. “ഏതെങ്കിലും സീരിയലിലെ ദുഷ്ട കഥാപാത്രമായ “അമ്മായിയമ്മ” അല്ല, സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷയായ സഖാവ് എം.സി ജോസഫൈനാണ്…” എന്നാണ് രാഹുൽ മാങ്കൂട്ടത്തില്‍‍ പരിഹാസരൂപേണ ഫേയ്സ്ബുക്കിൽ കുറിച്ചത്.

സ്ത്രീധന-ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്ക് വനിതാ കമ്മീഷനിലേക്ക് പരാതി നൽകാനും, അവരുടെ സംശയങ്ങൾ തീർക്കാനുമായി ഫോണിലൂടെ സംവദിക്കാൻ അവസരമൊരുക്കി മനോരമ ചാനൽ നടത്തിയ പരിപാടിയിലെ ജോസഫൈന്റെ പെരുമാറ്റമാണ് വിവാദമായിരിക്കുന്നത്. പരാതി പറഞ്ഞ സ്ത്രീയോട് എം.സി ജോസഫൈൻ സഹാനുഭൂതി പ്രകടിപ്പിക്കാതെ ധാർഷ്ട്യത്തോടെ പെരുമാറുകയായിരുന്നു.

പരാതിക്കാരിയുടെ ഫോൺ സംഭാഷണം വ്യക്തമാകുന്നില്ല എന്ന രീതിയിൽ എം.സി ജോസഫൈൻ ആദ്യം അസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട്. 2014 ലാണ് തന്റെ കല്യാണം കഴിഞ്ഞത് എന്നും കുട്ടികളില്ലെന്നും എറണാകുളത്തു നിന്നും വിളിച്ച പരാതിക്കാരി പറയുന്നു. ഭർത്താവും അമ്മായിയമ്മയും ഉപദ്രവിക്കാറുണ്ടോ എന്ന എം.സി ജോസഫൈന്റെ ചോദ്യത്തിന് ഉണ്ടെന്ന് പരാതിക്കാരി പറയുന്നു. ഇക്കാര്യം എന്തുകൊണ്ട് പൊലീസിൽ പരാതിപ്പെട്ടില്ല എന്ന് എം.സി ജോസഫൈൻ ചോദിക്കുന്നു. താൻ ആരോടും പറഞ്ഞില്ല എന്നാണ് പരാതിക്കാരി പറയുന്നത്. ഇതിന് “ആ എന്നാൽ പിന്നെ അനുഭവിച്ചോ” എന്നാണ് എം.സി ജോസഫൈൻ മറുപടി നൽകുന്നത്. കൊടുത്ത സ്ത്രീധനം തിരിച്ചു കിട്ടാനും നഷ്ടപരിഹാരം കിട്ടാനും നല്ല വക്കീൽ വഴി കുടുംബ കോടതിയെ സമീപിക്കാനും “വനിതാ കമ്മീഷനിലേക്ക് വേണേൽ പരാതി അയച്ചോ, പക്ഷെ ഭർത്താവ് വിദേശത്താണല്ലോ” എന്നുമാണ് എം.സി ജോസഫൈൻ പരാതിക്കാരിക്ക് നൽകുന്ന നിർദേശം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക