പറയാതെ വയ്യ, രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല: ഗീവര്‍ഗീസ് കൂറിലോസ്

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കോവിഡ് പ്രതിരോധത്തിലെ അപര്യാപ്തതകൾ, മരംമുറി വിവാദത്തിലെ ദുരൂഹതകൾ, കെ. റെയിൽ /സിൽവർ ലൈൻ പോലെയുള്ള ജനവിരുദ്ധ / പരിസ്ഥിതി വിരുദ്ധ “വികസന” പദ്ധതികളിൽ ജനഹിതം മാനിക്കാതെയുള്ള നിലപാടുകൾ ഒക്കെ ഏറെ നിരാശ ഉളവാക്കുന്നു എന്ന് ഗീവര്‍ഗീസ് കൂറിലോസ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് സർക്കാർ ഇനിയും ഉയരേണ്ടിയിരിക്കുന്നു. കഴിഞ്ഞ സർക്കാരിലെ ചില മന്ത്രിമാരുടെ അഭാവം പ്രകടമായി അനുഭവേദ്യമാകുന്നു എന്നും ഗീവര്‍ഗീസ് കൂറിലോസ് അഭിപ്രായപ്പെട്ടു.

ഗീവര്‍ഗീസ് കൂറിലോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

പറയാതെ വയ്യ

ഒരു ഇടതുപക്ഷ സഹയാത്രികൻ എന്ന നിലയിൽ വിലയിരുത്തുമ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യം 100 ദിനങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന് പറയേണ്ടി വരുന്നു. (ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ നൂറു ദിനങ്ങൾ പ്രതീക്ഷയ്ക്കും അപ്പുറത്തായിരുന്നു എന്നതും ഓർക്കണം). കോവിഡ് പ്രതിരോധത്തിലെ അപര്യാപ്തതകൾ, മരംമുറി വിവാദത്തിലെ ദുരൂഹതകൾ, കെ. റെയിൽ /സിൽവർ ലൈൻ പോലെയുള്ള ജനവിരുദ്ധ / പരിസ്ഥിതി വിരുദ്ധ “വികസന” പദ്ധതികളിൽ ജനഹിതം മാനിക്കാതെയുള്ള നിലപാടുകൾ ഒക്കെ ഏറെ നിരാശ ഉളവാക്കുന്നു. കിറ്റ് വിതരണം പോലെയുള്ള നല്ല കാര്യങ്ങൾ വിസ്മരിക്കുന്നില്ല. ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് സർക്കാർ ഇനിയും ഉയരേണ്ടിയിരിക്കുന്നു. കഴിഞ്ഞ സർക്കാരിലെ ചില മന്ത്രിമാരുടെ അഭാവം പ്രകടമായി അനുഭവേദ്യമാകുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക