ദേശീയപാത ടാറിംഗ് വിവാദം; എ.എം ആരിഫിന് എതിരെ നീക്കം ശക്തമാക്കി സുധാകരപക്ഷം

ദേശീയപാത അരൂർ- ചേർത്തല റീച്ചിലെ പുനർനിർമ്മാണ വിവാദത്തിൽ എ.എം ആരിഫിനെതിരെ നീക്കം കടുപ്പിച്ച് ജി. സുധാകരപക്ഷം. നേരത്തെ അന്വേഷിച്ച് തള്ളിയ പരാതി വീണ്ടും ഉയർത്തിയത് ചൂണ്ടിക്കാട്ടി സി.പി.എം നേതൃത്വത്തിന് പരാതി നൽകുമെന്നാണ് സൂചന. സുധാകര വിരുദ്ധ ചേരിയും തള്ളിയതോടെ പാർട്ടിയിൽ എ.എം ആരിഫ് എം.പി പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ജി സുധാകരന്‍റെ അഴിമതിവിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സുധാകര പക്ഷത്തിന്‍റെ വാദം. പാർട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവർത്തനം ആരിഫ് നടത്തിയെന്നും, സ്വന്തം ഘടകം ആയ ജില്ലാ കമ്മിറ്റിയെ പോലും അവഗണിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എൽഡിഎഫ് സർക്കാരിന്‍റെ പ്രതിച്ഛായ പോലും കളങ്കപ്പെടുത്തുന്നതാണ് ആരിഫിന്‍റെ നടപടിയെന്നും പ്രതിപക്ഷത്തിന് അടിക്കാൻ അങ്ങോട്ട് വടി കൊടുത്ത വിവാദം ജില്ലാ സെക്രട്ടേറിയറ്റ് ഗൗരവമായി പരിശോധിക്കണമെന്നുമാണ്  സുധാകര പക്ഷം അവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിലും സമ്മർദ്ദം ചെലുത്താനാണ് സുധാകര പക്ഷത്തിന്‍റെ തീരുമാനം.

തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികൾക്കൊപ്പം പാർട്ടി അനുമതിയില്ലാതെ പോസ്റ്റർ പ്രദർശിപ്പിച്ചതും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. അമ്പലപ്പുഴയിൽ ജി.സുധാകരനും എച്ച് സലാമും ഒന്നിച്ചുള്ള പോസ്റ്റർ നശിപ്പിച്ച് അതിന് മുകളിൽ ആരിഫിന്‍റെ ചിത്രം പതിപ്പിച്ചത് വിവാദമായിരുന്നു. പാർട്ടി അനുമതിയില്ലാതെ പോസ്റ്റർ അടിച്ചത് തെറ്റായ പ്രവണത ആണെന്ന് ജില്ലാ അവലോകന റിപ്പോർട്ടിലുമുണ്ട്.

ഇതെല്ലാം നേതൃത്വത്തെ ധരിപ്പിക്കാനാണ് സുധാകര പക്ഷത്തിന്‍റെ തീരുമാനം. വരുന്ന ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ഈ വിഷയങ്ങൾ ഉന്നയിക്കും. സർക്കാർ വകുപ്പിലെ ക്രമക്കേടിൽ പരാതി ഉന്നയിക്കുമ്പോൾ പാർട്ടിയുമായി ആലോചിക്കണം എന്ന കാര്യത്തിൽ ഭൂരിഭാഗം നേതാക്കൾക്കും എതിരഭിപ്രായമില്ല. അതുകൊണ്ടുതന്നെ വിഷയത്തിൽ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുക എന്നതും ശ്രദ്ധേയമാണ്.

മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ ഉന്നം വെച്ചുള്ളതായിരുന്നു ദേശീയപാത പുനർനിർമ്മാണ ക്രമക്കേടിലെ ആരിഫ് എം. പിയുടെ കത്ത്. എന്നാൽ ആലപ്പുഴയിലെ സി.പി.എം നേതൃത്വം പരസ്യമായി രംഗത്ത് എത്തിയതോടെ ഈ നീക്കം ആരിഫിന് തിരിച്ചടിയായി. ജില്ലാ സെക്രട്ടറി ആർ. നാസറും മന്ത്രി സജി ചെറിയാനും ആരിഫിനെതിരെ രംഗത്ത് എത്തിയിരുന്നു. പാർട്ടിയിൽ ഒറ്റപ്പെട്ട ആരിഫ് എം.പിക്കെതിരെ നീക്കം കടുപ്പിക്കുകയാണ് സുധാകരപക്ഷം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ