ഭൂമികള്‍ വിറ്റു; താക്കോല്‍ സ്ഥാനങ്ങളില്‍ സുകുമാരന്‍ നായരുടെ കുടുംബക്കാര്‍; കോടികളുടെ അഴിമതി; എന്‍.എസ്.എസില്‍ പാളയത്തില്‍ പട; ഹൈക്കോടതിയില്‍ ഹര്‍ജി

നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ കോടികളുടെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി ഒരു വിഭാഗം അംഗങ്ങള്‍. നായര്‍ സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് അഴിമതി, സ്വജനപക്ഷപാതം, ധൂര്‍ത്ത് എന്നിവയാണ് സുകുമാരന്‍ നായര്‍ നടത്തുന്നതെന്നും ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി

ഹൈക്കോടതിയിലും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. 2013 ഇല്‍ പാര്‍ലമെന്റ് പാസ്സാക്കിയ കമ്പനീസ് ആക്ടിന്റെ പൂര്‍ണമായ ലംഘനമാണ് സുകുമാരന്‍ നായര്‍ എന്‍എസ്എസിന്റെ തലപ്പത്തിരുന്നുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കന്യാകുമാരിയിലെ കോടികള്‍ വിലമതിക്കുന്ന സ്ഥലം പോലും സുകുമാരന്‍ നായരുടെ ആശീര്‍വാദത്തോടെ വിറ്റു. കുറെ വര്‍ഷങ്ങളായി ഒരുതരത്തിലും പുരോഗതിയിലേക്കു നായര്‍ സര്‍വീസ് സൊസൈറ്റിയെ നയിക്കാന്‍ സുകുമാരന്‍ നായര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല മന്നത്ത് ആചാര്യന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സ്വത്തുവകകള്‍ പലതും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വില്‍ക്കുകയാണെന്നും പരാതിക്കാര്‍ ആരോപണം ഉയര്‍ത്തുന്നു.

ഇതിനെല്ലാമുള്ള തെളിവുകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഇവര്‍ വ്യക്തമാക്കി. സുകുമാരന്‍ നായരുടെ കുടുംബത്തിലുള്ളവര്‍ എന്‍എസ്എസിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറിക്കൂടി. സമുദായ അംഗങ്ങള്‍ യാതൊരു പ്രയോജനവും സംഘടന കൊണ്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കഴിഞ്ഞ പത്രസമ്മേളനം വിളിച്ച് മുന്‍ എന്‍എസ്എസ് വൈസ് പ്രസിഡണ്ടും രജിസ്ട്രാറും ആയിരുന്ന പ്രൊ. വി പി ഹരിദാസ്,മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ സി ആര്‍ വിനോദ് കുമാര്‍, മന്നത്ത് പത്മനാഭന്റെ കൊച്ചുമകന്‍ ശ്രീ ശങ്കര്‍ മന്നത്ത് തുടങ്ങിയവര്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കമ്പനീസ് ആക്ട് പ്രകാരമുള്ള 14 ഓളം നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടി പരാതി ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍, വിവിധ അഴിമതികളുടെ തെളിവുകള്‍ പുറത്തുവന്നിട്ടും പ്രതികരിക്കാന്‍ സുകുമാരന്‍ നായര്‍ തയാറായിട്ടില്ല. അഴിമതി കണക്കുകള്‍ പുറത്തുവന്നതോടെ ചില കരയോഗങ്ങളും ജി സുകുമാരന്‍ നായരെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായ നേതൃത്വം താലൂക്ക് യൂണിയനുകളുടെ ചുമതലയുള്ള എല്ലാ കരയോഗങ്ങള്‍ക്കും വിശദീകരണ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

No photo description available.

എന്നാല്‍, ഉയര്‍ന്ന ഒരു അഴിമതി ആരോപണത്തിന് പോലും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മറുപടി പറഞ്ഞിട്ടില്ല. വെറുമൊരു വൈകാരിക കുറിപ്പ് മാത്രമാണിതെന്നും കരയോഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന കോടികളുടെ അഴിമതി ആരോപണത്തില്‍ കൂടുതല്‍ കരയോഗങ്ങളും താലൂക്ക് യൂണിയനുകളും നിലപാട് കടുപ്പിച്ചാല്‍ ജി സുകുമാരന്‍ നായര്‍ അടക്കമുള്ള നേതൃത്വത്തിന് പുറത്തുപോകേണ്ടിവരുമെന്നും പരാതിക്കാര്‍ വ്യക്തമാക്കുന്നു.

Latest Stories

നിലമ്പൂരില്‍ ഇടത് വോട്ടുകള്‍ പിവി അന്‍വറിന് ലഭിച്ചു; നിലപാടില്‍ മലക്കം മറിഞ്ഞ് എംവി ഗോവിന്ദന്‍

സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം; മനു സ്മൃതിയല്ല ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്ന് മുഖ്യമന്ത്രി

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാഴ്ചപ്പാടുകള്‍, എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും; സൂംബ ഡാന്‍സില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍ ബിന്ദു

അന്ന് ദിലീപിന്റെ നായികയാക്കിയില്ല ; ഇന്ന് കോടികൾ വാങ്ങുന്ന സൂപ്പർ താരം !

പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ച് കെ സുധാകരന്‍

എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി