മോഹൻലാലിന്റെ രണ്ട് വരി കവിത കുമാരനാശാന്റേതല്ല! ആരുടേതാണ് ആ വരികൾ? സോഷ്യൽ മീഡിയയിൽ ചർച്ച

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മോഹൻലാൽ ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ കുമാരനാശാന്റെ കവിത എന്നപേരിൽ പാടിയ ആ രണ്ടു വരികൾ ആരുടേതാണ്? സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതിപ്പോൾ അതാണ്. കാരണം മഹാകവി കുമാരനാശാൻ എഴുതിയ വീണപൂവിൽ നിന്നുള്ള വരികൾ എന്നുപറഞ്ഞ് പ്രസംഗത്തിൽ മോഹൻലാൽ വായിച്ച വരികൾ വീണപൂവിൽ ഇല്ല.

”തത്ത്വചിന്തകനും സാമൂഹ്യപരിഷ്‌കർത്താവും മഹാകവിയുമായ കുമാരനാശാൻ ‘വീണപൂവ്’ എന്ന കവിതയിൽ കുറിച്ച പോലെ ‘ചിതയിലാഴ്ന്നു പോയതുമല്ലോ ചിരമനോഹരമായ പൂവിത്! പ്രതിഭ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും തലമുറകളെ അവർ അവശേഷിപ്പിച്ച സുഗന്ധത്തിലൂടെ പ്രചോദിപ്പിക്കുകയും ചെയ്ത് വിടർന്ന് അടർന്നു പോയ എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു”.

ഇതിൽ രണ്ട് പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, മലയാള സിനിമയിയെ പൂർവികരെ അനുസ്മരിച്ചതാണെങ്കിലും ആ സദർഭത്തിലെ ആ വരികളുടെ പ്രസക്തി വ്യക്തമല്ല. മറ്റൊന്ന്, വീണപൂവിൽ ഇങ്ങനൊരു ഭാഗമില്ല. വീണപൂവ് ഖണ്ഡകാവ്യമാണ്. വീണുകിടക്കുന്ന പൂവിനെയും ചുറ്റും പറന്ന് നടക്കുന്ന വണ്ടിനെയും വിഷയമാക്കി ആശാൻ എഴുതിയ തത്ത്വചിന്തയും ലൗകിക-ആദ്ധ്യാത്മിക കാഴ്ചപ്പാടുകളും ചേർന്ന കൊച്ചുകാവ്യം.

വീണപൂവിൽ ഇങ്ങനൊരു വരിയില്ലെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുമ്പോൾ, ചിലർ പി ഭാസ്‌കരന്റെ ഓർക്കുക വല്ലപ്പോഴും എന്ന കവിതയിലേതാകാമെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ആ കവിതയിലും ഇങ്ങനൊരു വരിയില്ല. ചങ്ങമ്പുഴ കവിതകളിൽ ഏതിലേലുമാകാമെന്ന് ചിലർ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലൊന്നിലും ഇത്തരത്തിലൊരു വരിയില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കുമാരാനാശാൻ എഴുതിയ വീണപൂവ് എന്ന കവിതയിലേതല്ല മോഹൻലാൽ ഉദ്ധരിച്ച വരികൾ എന്നത് വ്യക്തമാണ്. എന്നാൽ ഏത് കവിതയിൽ നിന്നുള്ളതാണ് യഥാർത്ഥത്തിൽ ഈ വരികൾ എന്ന സോഷ്യൽ മീഡിയയുടെ അന്വേഷണവും ഉത്തരമില്ലാതെ തുടരുകയാണ്. ഇതിനിടെ മോഹൻലാലിന് സംഭവിച്ച അബദ്ധത്തിന് പിന്നിൽ ചാറ്റ് ജിപിടിയിയാകാം എന്നൊരു സംശയവും സോഷ്യൽ മീഡിയ പങ്കുവെക്കുന്നുണ്ട്. അതേസമയം സുപ്രധാന വ്യക്തിത്വങ്ങൾക്ക് വേദികളിൽ പ്രസംഗിക്കാനുള്ള പ്രസംഗങ്ങൾ മുൻകൂട്ടി തയാറാക്കുന്ന പതിവുണ്ട്. അങ്ങനെ മറ്റാരെങ്കിലും തയാറാക്കിയ പ്രസംഗം വായിച്ചതാണോ മോഹൻലാൽ എന്നും വ്യക്തമല്ല.

Latest Stories

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്