മോഹൻലാലിന്റെ രണ്ട് വരി കവിത കുമാരനാശാന്റേതല്ല! ആരുടേതാണ് ആ വരികൾ? സോഷ്യൽ മീഡിയയിൽ ചർച്ച

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മോഹൻലാൽ ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ കുമാരനാശാന്റെ കവിത എന്നപേരിൽ പാടിയ ആ രണ്ടു വരികൾ ആരുടേതാണ്? സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നതിപ്പോൾ അതാണ്. കാരണം മഹാകവി കുമാരനാശാൻ എഴുതിയ വീണപൂവിൽ നിന്നുള്ള വരികൾ എന്നുപറഞ്ഞ് പ്രസംഗത്തിൽ മോഹൻലാൽ വായിച്ച വരികൾ വീണപൂവിൽ ഇല്ല.

”തത്ത്വചിന്തകനും സാമൂഹ്യപരിഷ്‌കർത്താവും മഹാകവിയുമായ കുമാരനാശാൻ ‘വീണപൂവ്’ എന്ന കവിതയിൽ കുറിച്ച പോലെ ‘ചിതയിലാഴ്ന്നു പോയതുമല്ലോ ചിരമനോഹരമായ പൂവിത്! പ്രതിഭ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും തലമുറകളെ അവർ അവശേഷിപ്പിച്ച സുഗന്ധത്തിലൂടെ പ്രചോദിപ്പിക്കുകയും ചെയ്ത് വിടർന്ന് അടർന്നു പോയ എല്ലാവരെയും ഈ നിമിഷം ഓർക്കുന്നു”.

ഇതിൽ രണ്ട് പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, മലയാള സിനിമയിയെ പൂർവികരെ അനുസ്മരിച്ചതാണെങ്കിലും ആ സദർഭത്തിലെ ആ വരികളുടെ പ്രസക്തി വ്യക്തമല്ല. മറ്റൊന്ന്, വീണപൂവിൽ ഇങ്ങനൊരു ഭാഗമില്ല. വീണപൂവ് ഖണ്ഡകാവ്യമാണ്. വീണുകിടക്കുന്ന പൂവിനെയും ചുറ്റും പറന്ന് നടക്കുന്ന വണ്ടിനെയും വിഷയമാക്കി ആശാൻ എഴുതിയ തത്ത്വചിന്തയും ലൗകിക-ആദ്ധ്യാത്മിക കാഴ്ചപ്പാടുകളും ചേർന്ന കൊച്ചുകാവ്യം.

വീണപൂവിൽ ഇങ്ങനൊരു വരിയില്ലെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുമ്പോൾ, ചിലർ പി ഭാസ്‌കരന്റെ ഓർക്കുക വല്ലപ്പോഴും എന്ന കവിതയിലേതാകാമെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ആ കവിതയിലും ഇങ്ങനൊരു വരിയില്ല. ചങ്ങമ്പുഴ കവിതകളിൽ ഏതിലേലുമാകാമെന്ന് ചിലർ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കവിതകളിലൊന്നിലും ഇത്തരത്തിലൊരു വരിയില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കുമാരാനാശാൻ എഴുതിയ വീണപൂവ് എന്ന കവിതയിലേതല്ല മോഹൻലാൽ ഉദ്ധരിച്ച വരികൾ എന്നത് വ്യക്തമാണ്. എന്നാൽ ഏത് കവിതയിൽ നിന്നുള്ളതാണ് യഥാർത്ഥത്തിൽ ഈ വരികൾ എന്ന സോഷ്യൽ മീഡിയയുടെ അന്വേഷണവും ഉത്തരമില്ലാതെ തുടരുകയാണ്. ഇതിനിടെ മോഹൻലാലിന് സംഭവിച്ച അബദ്ധത്തിന് പിന്നിൽ ചാറ്റ് ജിപിടിയിയാകാം എന്നൊരു സംശയവും സോഷ്യൽ മീഡിയ പങ്കുവെക്കുന്നുണ്ട്. അതേസമയം സുപ്രധാന വ്യക്തിത്വങ്ങൾക്ക് വേദികളിൽ പ്രസംഗിക്കാനുള്ള പ്രസംഗങ്ങൾ മുൻകൂട്ടി തയാറാക്കുന്ന പതിവുണ്ട്. അങ്ങനെ മറ്റാരെങ്കിലും തയാറാക്കിയ പ്രസംഗം വായിച്ചതാണോ മോഹൻലാൽ എന്നും വ്യക്തമല്ല.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി