മോഫിയയുടെ ആത്മഹത്യ; ഭർത്താവിനൊപ്പം സ്റ്റേഷനില്‍ എത്തിയത് 'കുട്ടിസഖാവ്' അല്ല, കോൺ​ഗ്രസ് ബ്ലോക്ക് സെക്രട്ടറി

നിയമവിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനൊപ്പം, ആലുവ പൊലീസ് സ്റ്റേഷനിലെത്തിയത് കോൺ​ഗ്രസ് നേതാവ്. നേരത്തെ കുട്ടിസഖാവാണ് സ്റ്റേഷനിലെത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ കോൺഗ്രസ് കളമശേരി ബ്ലോക്ക് സെക്രട്ടറിയും മുൻ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ടികെ ജയനാണ് സ്റ്റേഷനിലെത്തിയതെന്ന് വ്യക്തമായി. സ്റ്റേഷനിലെത്തിയത് കുട്ടിസഖാവാമെന്ന് ആരോപണം ഉയർന്നതോടെ സി.പി.ഐ.എം പ്രവർത്തകർ ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും സി.സി.ടി.വി ദൃശ്യം ശേഖരിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.

അതേസമയം, താൻ ആലുവ സ്റ്റേഷനിൽ പോയിരുന്നെന്നും പക്ഷെ സുഹൈലിനെ അനുകൂലിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നുമാണ് ജയൻ പറഞ്ഞത്. തിങ്കളാഴ്ച ട്രഷറിയിൽ പോയി മടങ്ങുമ്പോൾ കടേപ്പിള്ളി ബൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഷ്‌കർ തന്നെ ഫോണിൽ ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു.. അഷ്‌കറിന്റെ സുഹൃത്തിന്റെ ബന്ധുവായിരുന്നു മരിച്ച യുവതിയുടെ ഭർത്താവ്. ഇവരുമായി സംസാരിച്ചപ്പോൾ ഗൗരവമുള്ളതാണെന്ന് മനസ്സിലായതോടെ സി.ഐയുടെ മുറിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തില്ലെന്നും സന്ദർശക ഇരിപ്പിടത്തിൽ തന്നെ ഇരിക്കുകയായിരുന്നെന്നും ജയൻ പറഞ്ഞു.

കോൺഗ്രസുകാരാണ് പ്രതിക്കൊപ്പം എത്തിയതെന്ന വിവരം മറച്ചുവെച്ചാണ് കേസിൽ സി.പി.ഐ.എം ഇടപെട്ടതായി കുപ്രചാരണം നടത്തുന്നതെന്ന് പാർട്ടി ഏരിയാ സെക്രട്ടറി എ.പി ഉദയകുമാർ പറഞ്ഞു. മകളുടെ ഭർത്താവിനൊപ്പം സ്റ്റേഷനിലെത്തിയവരെ താൻ കണ്ടിട്ടില്ലെന്നും വന്നത് സഖാവാണെന്ന് തോന്നുന്നെന്ന് മകളാണ് പറഞ്ഞതെന്നും മോഫിയയുടെ അച്ഛൻ പറഞ്ഞു.

അതേസമയം മോഫിയയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ആലുവ സി.ഐ സുധീറിനെ സസ്‌പെൻഡ് ചെയ്തു. സർക്കാർ നിർദ്ദേശപ്രകാരമാണ് ഡിജിപിയുടെ നടപടി. സി.ഐക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണ്. കൊച്ചി ഈസ്റ്റ് ട്രാഫിക്ക് അസിസ്റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക