മന്ത്രിമാർ പറഞ്ഞത് തെറ്റ്, കോട്ടയം മെഡിക്കൽ കോളേജിലെ രക്ഷാപ്രവർത്തനത്തിൽ ഗുരുതര വീഴ്ച; രണ്ടരമണിക്കൂറിന് ശേഷം പുറത്തെടുത്ത സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി രണ്ടരമണിക്കൂറിന് ശേഷം പുറത്തെടുത്ത സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. അപകടമുണ്ടായ കെട്ടിടത്തിലെ കുളിമുറിയിൽ കുളിക്കാൻ പോയതാണ് ബിന്ദു. മന്ത്രി വി എൻ വാസവനും ആരോഗ്യമന്ത്രി വീണ ജോർജും സ്ഥലത്തെത്തി ഉപയോഗസൂന്യമായ സ്ഥലമാണ് അപകടത്തിൽ പെട്ടതെന്നും അറിയിച്ചിട്ടിരുന്നു. അപകടം ഉണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്. ഗുരുതര വീഴ്ചയാണ് രക്ഷാപ്രവർത്തനത്തിൽ ഉണ്ടായത്.

മകളുടെ ശസ്ത്രക്രിയക്ക് എത്തിയതായിരുന്നു ബിന്ദു. കെട്ടിടത്തിലെ കുളിമുറിയിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം ഉണ്ടായത്. നേരത്തെ അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങി കിടപ്പില്ല എന്ന് ആരോഗ്യമന്ത്രി അടക്കം അറിയിച്ചതിനെ തുടർന്നാണ് രക്ഷാപ്രവർത്തനം തുടങ്ങാതിരുന്നത്. ഇന്ന് രാവിലെയാണ് കോട്ടയം മെഡിക്കൽ കോളേജിലെ പതിനാലാം വാർഡ് പൊളിഞ്ഞ് വീണത്. ഒരു കുട്ടിയടക്കം രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.

അപകടത്തിന് പിന്നാലെ ഫയർ ഫോഴ്സ് അടക്കം സ്ഥലത്ത് എത്തിയിരുന്നു. മന്ത്രി വി എൻ വാസവനും ആരോഗ്യമന്ത്രിയുമടക്കം സ്ഥലത്തെത്തിയിരുന്നു. അടച്ചിട്ടിരുന്ന സ്ഥലമാണ് ഇടിഞ്ഞ് വീണതെന്നും ആർക്കും ഗുരുതരമായ പരിക്കുകൾ ഇല്ലന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. വളരെ കാലമായി അടച്ചിട്ടിരുന്ന സ്ഥലമാണ് ഇടിഞ്ഞ് വീണത്. ഇവിടെ നിന്നും പുതിയ സ്ഥലത്തേക്ക് ഉടൻ മാറാൻ പോകാൻ ഇരിക്കുകയായിരുന്നെന്നും മന്ത്രി അറിയിച്ചു. നിലവിൽ ഈ സ്ഥലത്ത് മാലിന്യങ്ങൾ ഇടുന്ന സ്ഥലമായിരുന്നെന്നും മന്ത്രി പറഞ്ഞു. അതേസമയം സ്ഥലത്ത് വീണ്ടും രക്ഷാപ്രവർത്തനം തുടരുകയാണ്. മറ്റാരെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുണ്ടോ എന്നാണ് തിരക്കുന്നത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്