വിവാദ അദാലത്തുകളില്‍ മന്ത്രിയുടെ ഇടപെടലില്ല, സാന്നിദ്ധ്യം മാത്രം; ജലീലിനെ ന്യായീകരിച്ച്  സര്‍വകലാശാലകളുടെ റിപ്പോര്‍ട്ട്

മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിച്ചു ഗവര്‍ണര്‍ക്ക് എംജി, സാങ്കേതിക സര്‍വകലാശാലകളുടെ റിപ്പോര്‍ട്ട്. വിവാദ അദാലത്തുകളില്‍ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിയുടെയും ഇടപെടലില്ലെന്നും സാന്നിദ്ധ്യം മാത്രമാണുണ്ടായതെന്നുമാണ് വിശദീകരണം. മാര്‍ക്ക് ദാനവും മൂന്നാം മൂല്യനിര്‍ണയവും വിദ്യാര്‍ത്ഥികളെ സഹായിക്കാനായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാങ്കേതിക സർവകലാശാലയിലെ അദാലത്തിൽ മന്ത്രി നേരിട്ടു പങ്കെടുത്തിരുന്നു. എന്നാല്‍ അവിടെ മന്ത്രിയുടെയും പ്രൈവറ്റ് സെക്രട്ടറിമാരുടെയും സാന്നിദ്ധ്യം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നാണു സർവകലാശാല അധികൃതർ പറയുന്നത്. വളരെ വിവാദമായിട്ടുള്ള എംജി സർവകലാശാല മാർക്ക് ദാനം ഉൾപ്പെടെ നടന്ന അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദീർഘനേരം പങ്കെടുത്തതു ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ അവിടെയും സാന്നിദ്ധ്യം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും നയപരമായ കാര്യങ്ങളിൽ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നുമാണു റിപ്പോർട്ടിലുള്ളത്.

മറ്റൊരു വിശദീകരണം മാർക്ക് ദാനം സംബന്ധിച്ചാണ്. ധാരാളം കുട്ടികൾ സപ്ലിമെന്ററി പരീക്ഷയിൽ തോൽക്കുകയും ബിടെക് കോഴ്സുകൾ പൂർണമായും സാങ്കേതിക സർവകലാശാലകൾക്കു കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് മാർക്ക് കൂട്ടിയിട്ടു നല്‍കാനുള്ള തീരുമാനമെടുത്തതെന്നാണു സർവകലാശാല നൽകുന്ന വിശദീകരണം. സാങ്കേതിക സർവകലാശാല ഒരു വിദ്യാർത്ഥിയുടെ പേപ്പർ മൂന്നാമതും മൂല്യനിർണയം നടത്താനും മന്ത്രി നേരിട്ടു നൽകിയ നിർദേശമെന്ന് മിനിറ്റ്സിൽ പറയുന്നുണ്ടെങ്കിലും, ഒരു മിടുക്കനായ വിദ്യാർത്ഥിയുടെ ഭാവിയെ കരുതി എടുത്ത തീരുമാനമെന്നും സാങ്കേതിക സർവകലാശാല വ്യക്തമാക്കുന്നു.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും