'കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കാന്‍ ശ്രമം' സര്‍ക്കാരിന് എതിരെ വിമര്‍ശനവുമായി മാര്‍ ജോസഫ് പാംപ്ലാനി

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെയും രൂക്ഷവിമര്‍ശനവുമായി തലശേരി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലാണ് പാംപ്ലാനി വിമര്‍ശനം ഉന്നയിച്ചത്.

പള്ളീലച്ചന്‍മാര്‍ക്ക് ആവശ്യത്തിന് വൈന്‍ നിര്‍മിക്കാന്‍ വേണ്ട അനുവാദം ഞങ്ങള്‍ കൊടുക്കുന്നുണ്ട്. അതുകൊണ്ട് പിടയ്‌ക്കേണ്ട കാര്യമില്ല എന്ന് മുഖ്യമന്ത്രി പരിഹാസത്തോടെ പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങള്‍ വിശ്വാസികള്‍ക്ക് അത് വൈന്‍ അല്ലെന്നും, തിരുരക്തമാണെന്നും പാംപ്ലാനി പറഞ്ഞു. ആ തിരുരക്തത്തെ ചാരി നിര്‍ത്തിക്കൊണ്ട് കേരളത്തില്‍ മദ്യപ്പുഴ ഒഴുക്കാനാണ് ശ്രമം.

സര്‍ക്കാരിന്റെ നീക്കം ദുഃഖകരവും വിശ്വാസത്തോടുള്ള പരസ്യമായ ആക്ഷേപവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ 20ാം തിയതിയാണ് തലശേരി രൂപതയുടെ അദ്ധ്യക്ഷനായി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനം ഏറ്റത്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി