മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയെ വിളിച്ചു, ജയിലുകളിലെ വിലക്കില്‍ താത്കാലിക ഇളവ്; പെസഹ ദിന ചടങ്ങുകള്‍ നടത്താം

ജയിലുകളില്‍ പുറത്തുനിന്നുള്ളവരെത്തി മതചടങ്ങുകള്‍ നടത്തുന്നത് വിലക്കിയതില്‍ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. പെസഹ ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കി. കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അനുമതി തേടുന്ന സംഘടനകള്‍ക്കെല്ലാം അനുവാദം നല്‍കുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു. ഇതോടെ, വിലക്കിനെതിരെ ക്രൈസ്ത സഭകളുടെ കൂട്ടായ്മ നടത്താനിരുന്ന സമരം പിന്‍വലിച്ചു.

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കെസിബിസിയുടെ കീഴിലുള്ള ജീസസ് ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച പെസഹാ ശുശ്രൂഷകള്‍ നടക്കും. ഇത് സംബന്ധിച്ച നിര്‍ദേശം ജയില്‍മേധാവിക്ക് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

ജയിലുകളില്‍ തടവുപുള്ളികള്‍ക്ക് മതപരമായ സേവനങ്ങളും മറ്റും നല്‍കുന്നത് വിലക്കിക്കൊണ്ട് ജയില്‍ ഡി.ജി.പി. ബല്‍റാംകുമാര്‍ ഉപാധ്യായ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ ബുധനാഴ്ച രണ്ടുവട്ടം മുഖ്യമന്ത്രിയുമായി ഫോണിലൂടെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പള്ളി പറഞ്ഞു.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം