നടുറോഡിൽ കോൺഗ്രസ് നേതാവുമായി വാക്കുതർക്കം; മാധവ് സുരേഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്, പിന്നീട് വിട്ടയച്ചു

നടുറോഡിൽ കോൺ​ഗ്രസ് നേതാവുമായി തർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. തിരുവനന്തപുരം ശാസ്തമംഗലത്തെ കെപിസിസി ഓഫീസനടുത്തു വച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയുടെ വാഹനമാണ് മാധവ് തടഞ്ഞത്. വിനോദ് കൃഷ്ണയുടെ വാഹനം തന്റെ വാഹനത്തിൽ ഇടിച്ചുവെന്നായിരുന്നു മാധവ് സുരേഷിന്റെ ആരോപണം. തുടർന്ന് കാർ തടഞ്ഞു നിർത്തി ബോണറ്റിൽ ആഞ്ഞിടിക്കുകയായിരുന്നു താരപുത്രൻ.

ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തർക്കത്തെ തുടർന്ന് ആളുകൂടുകയും ​ഗതാ​ഗതം സ്തംഭിക്കുകയും ചെയ്തിരുന്നു. 15 മിനിറ്റോളമാണ് മാധവും വിനോദ് കൃഷ്ണയും വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. മാധവ് സുരേഷ് മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു വിനോദ് കൃഷ്ണയുടെ ആരോപണം. തുടർന്ന് മാധവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ ബ്രെത്ത് അനലൈസറിൽ മദ്യപിച്ചില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.

വിനോദിനോടും പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. വൈദ്യ പരിശോധനയിൽ മാധവ് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ പൊലീസിന്റെ നേതൃത്വത്തിൽ മധ്യസ്ഥചർച്ച നടത്തി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. പരാതിയില്ലെന്ന് വിനോദ് എഴുതി നൽകിയതിനെ തുടർന്നാണ് മാധവിനെ വിട്ടയച്ചത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ