നടുറോഡിൽ കോൺഗ്രസ് നേതാവുമായി വാക്കുതർക്കം; മാധവ് സുരേഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്, പിന്നീട് വിട്ടയച്ചു

നടുറോഡിൽ കോൺ​ഗ്രസ് നേതാവുമായി തർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് നടനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡ‍ിയിൽ എടുത്തു. തിരുവനന്തപുരം ശാസ്തമംഗലത്തെ കെപിസിസി ഓഫീസനടുത്തു വച്ച് ഇന്നലെ രാത്രിയായിരുന്നു സംഭവം. കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയുടെ വാഹനമാണ് മാധവ് തടഞ്ഞത്. വിനോദ് കൃഷ്ണയുടെ വാഹനം തന്റെ വാഹനത്തിൽ ഇടിച്ചുവെന്നായിരുന്നു മാധവ് സുരേഷിന്റെ ആരോപണം. തുടർന്ന് കാർ തടഞ്ഞു നിർത്തി ബോണറ്റിൽ ആഞ്ഞിടിക്കുകയായിരുന്നു താരപുത്രൻ.

ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തർക്കത്തെ തുടർന്ന് ആളുകൂടുകയും ​ഗതാ​ഗതം സ്തംഭിക്കുകയും ചെയ്തിരുന്നു. 15 മിനിറ്റോളമാണ് മാധവും വിനോദ് കൃഷ്ണയും വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. മാധവ് സുരേഷ് മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു വിനോദ് കൃഷ്ണയുടെ ആരോപണം. തുടർന്ന് മാധവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ ബ്രെത്ത് അനലൈസറിൽ മദ്യപിച്ചില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.

വിനോദിനോടും പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. വൈദ്യ പരിശോധനയിൽ മാധവ് മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ പൊലീസിന്റെ നേതൃത്വത്തിൽ മധ്യസ്ഥചർച്ച നടത്തി കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. പരാതിയില്ലെന്ന് വിനോദ് എഴുതി നൽകിയതിനെ തുടർന്നാണ് മാധവിനെ വിട്ടയച്ചത്.

Latest Stories

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി

ബിആര്‍എസില്‍ നിന്ന് പുറത്തായി, സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കെസിആറിന്റെ മകള്‍ കെ കവിത; പേരിലും വലിയ മാറ്റമില്ല - തെലങ്കാന രാഷ്ട്രസേന

'കോഹ്‌ലിയുടെ ക്യാച്ച് വിട്ടു കളയുന്നത് വലിയൊരു പിഴവാണ്'; തോൽവി കാരണം തുറന്ന് പറഞ്ഞ് ശുഭ്മൻ ഗിൽ

കമ്പത്ത് പടക്ക നിർമാണശാലയിൽ സ്‌ഫോടനം: രണ്ടു പേർ വെന്തുമരിച്ചു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി