ലിബര്‍ട്ടി ബഷീറിന്റെ പരാതി; ദീലിപിന് എതിരെ മാനനഷ്ടക്കേസ് എടുത്തു

ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദീലിപിനെതിരെ മാനനഷ്ടക്കേസെടുത്തു. നടിയെ ആക്രമിച്ചതിനു പിന്നില്‍ ലിബര്‍ട്ടി ബഷീറാണെന്ന് പറഞ്ഞതിനെതിരെയാണ് കേസ്. നവംബര്‍ 7 ന് ദിലീപ് തലശേരി കോടതിയില്‍ ഹാജരാകണം.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ പുതിയ സാക്ഷിയായി. അധികകുറ്റപത്രത്തില്‍ രഞ്ജുവിന്റെ പേരും കൂടി ഉള്‍പ്പെടുത്തി. കാവ്യയും പള്‍സര്‍ സുനിയും തമ്മിലുള്ള പരിചയത്തിന് രഞ്ജു സാക്ഷിയെന്ന് ക്രൈംബ്രാഞ്ച്. ആകെ 102 സാക്ഷികള്‍. അധിക കുറ്റപത്രത്തില്‍ ഏക പ്രതി ദിലീപിന്റെ സുഹൃത്തായ് ശരത്താണ്. ദിലീപിനെതിരെ തെളിവുനശിപ്പിച്ചതിനും കുറ്റം ചുമത്തി.

നടിയെ ആക്രമിച്ച കേസില്‍ അധികകുറ്റപത്രം നല്‍കിയെന്ന് പ്രോസിക്യൂഷന്‍. വിചാരണക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്. കേസ് പത്തുദിവസത്തിനുശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതിനിടെ അന്വേഷണം ശരിയായ ദിശയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. ദിലീപിനെ കക്ഷി ചേര്‍ക്കുന്നതിനെ എതിര്‍ക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ചോദിച്ചു.

Latest Stories

'രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി'; തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് 300 പ്രതിപക്ഷ എംപിമാരുടെ മാർച്ച് ഇന്ന്

ആ ഒരു കാര്യം എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്, അതുകൊണ്ട് ഞാൻ അടുത്ത വർഷം......: എം എസ് ധോണി

'സഞ്ജു സാംസൺ കാരണമാണ് ആ താരം ടീമിൽ നിന്ന് പടിയിറങ്ങിയത്': ആകാശ് ചോപ്ര

"പറയാൻ പ്രയാസമാണ്"; കോഹ്‌ലിയുടെയും രോഹിത്തിന്റെയും ഏകദിന ഭാവിയെക്കുറിച്ച് വലിയ പ്രസ്താവനയുമായി ഇന്ത്യൻ സൂപ്പർ താരം

ആ പരമ്പരയ്ക്ക് ശേഷം രോഹിത്തും കോഹ്‌ലിയും ഏകദിനത്തിൽ നിന്നും വിരമിക്കും, ഔദ്യോഗിക പ്രഖ്യാപനം വരുന്നു- റിപ്പോർട്ട്

Asia Cup 2025: 'കയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ'; സൂപ്പർ താരത്തെ ഉൾപ്പെടുത്തുന്നതിൽ സെലക്ടർമാർ ആശക്കുഴപ്പത്തിൽ

“ജോലിയില്ലാത്തപ്പോൾ ഞാൻ സാധാരണയായി ക്രിക്കറ്റ് കാണാറില്ല, പക്ഷേ ആ ദിവസം എനിക്ക് കണ്ണെടുക്കാൻ കഴിഞ്ഞില്ല”; തുറന്ന പ്രശംസയുമായി വസീം അക്രം

വോട്ടർ പട്ടിക ക്രമക്കേട് അന്വേഷിക്കാൻ കർണാടക സർക്കാർ; അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ

കേന്ദ്രമന്ത്രി എവിടെ?; സുരേഷ് ഗോപിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി; കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിന് ശേഷം തൃശൂര്‍ എംപിയെ കാണാനില്ലെന്ന് കെഎസ്‌യു

സിഎസ്കെ വിടുന്നുവെന്ന വാർത്തകൾക്ക് മറുപടിയുമായി അശ്വിൻ, സഞ്ജു ചെന്നൈയിലേക്ക്?