ബന്ധം തകർന്നതിൽ വിഷമമില്ലെന്ന് രാഖിൽ പറഞ്ഞു; വേറെ വിവാഹം ആലോചിക്കാനും മാതാപിതാക്കളോട് ആവശ്യപ്പെട്ടു

മാനസയുമായുള്ള ബന്ധം തകർന്നതിൽ വിഷമമില്ലെന്ന് രാഖിൽ ബന്ധുക്കളോട് പറഞ്ഞിരുന്നതായി വിവരം. കൂടാതെ വേറെ വിവാഹം ആലോചിക്കാനും മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഗൾഫിലേക്ക് പോകാൻ ശ്രമിക്കുകയാണെന്നും രാഖിൽ കുടുംബത്തെ അറിയിച്ചിരുന്നു. ജോലിക്കെന്നും പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്നും പോയത്.

അതേസമയം, കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രാഖിലിന്റെയും പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. മാനസയുടെ ബന്ധുക്കൾ പുലർച്ചെ കോതമംഗലത്ത് എത്തി. എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂരിലേക്കും തിരിച്ചിട്ടുണ്ട്. രാഖിലിനെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് ഇത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചാകും ഇരുവരുടെയും പോസ്റ്റ്മോർട്ടം. തുടർന്ന് മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംഭവത്തിൽ മാനസയുടെ സഹപാഠികളുടെ വിശദമൊഴിയും ഇന്ന് രേഖപ്പെടുത്തും. സമൂഹ മാധ്യമങ്ങളിലെ വിവരങ്ങളും ശേഖരിക്കും. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണു കണ്ണൂർ സ്വദേശിനിയും നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ ആശുപത്രിയിലെ ഹൗസ് സർജനുമായിരുന്ന മാനസയ്ക്ക് സുഹൃത്തായിരുന്ന രഖിലിന്റെ വെടിയേറ്റത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നും പിന്നീടു പിരിഞ്ഞതോടെ ഉടലെടുത്ത പകയാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പ്രാഥമിക നിഗമനം.

Latest Stories

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ

ആരോപണം ഗുരുതരം, ഗണേഷ് കുമാർ രാജി വച്ചില്ലെങ്കിൽ പുറത്താക്കണം: വി. ഡി സതീശൻ