ടി.പിയുടെ ഓർമ്മയിൽ അദ്ദേഹം ആലപിച്ച ഗാനം മറക്കാനാവില്ല: എസ്.പി.ബിയുടെ വിയോഗത്തിൽ അനുശോചിച്ച് കെ.കെ രമ

എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ആർ.എം.പി നേതാവ് കെ.കെ രമ. ടി.പി ചന്ദ്രശേഖരന്റെ ഓർമ്മയിൽ എസ്.പി.ബാലസുബ്രഹ്മണ്യം ആലപിച്ച “ഇതിഹാസമാണ് നീ പ്രിയ സഖാവേ ” എന്ന് തുടങ്ങുന്ന ഗാനം മറക്കാനാവില്ല. ടീസ്റ്റ സെതൽവാദ് അടക്കമുള്ളവർ പങ്കെടുത്ത ആ ഗാനത്തിന്റെ വടകരയിലെ പ്രകാശന വേദിയും ഇന്നും മായാതെ നിൽക്കുന്നുവെന്ന് കെ.കെ രമ ഫെയ്സ്ബുക്കിൽ കുറിച്ചു.

കെ.കെ രമയുടെ കുറിപ്പ്:

ആസ്വാദക കോടികളെ കണ്ണീരിലാഴ്ത്തി വിഖ്യാത ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം വിട വാങ്ങി. രോഗബാധയെ തുടർന്ന് ആശുപത്രിയിലായെങ്കിലും ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന വാർത്തകൾ വന്നിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹം മരണത്തിന് കീഴടങ്ങിയിരിക്കുന്നു.

സ.ടി.പി.യുടെ ഓർമ്മയിൽ അദ്ദേഹം ആലപിച്ച “ഇതിഹാസമാണ് നീ പ്രിയ സഖാവേ ” എന്ന് തുടങ്ങുന്ന ഗാനം മറക്കാനാവില്ല. ടീസ്റ്റ സെതൽവാദ് അടക്കമുള്ളവർ പങ്കെടുത്ത ആ ഗാനത്തിന്റെ വടകരയിലെ പ്രകാശന വേദിയും ഇന്നും മായാതെ നിൽക്കുന്നു..

ഏറെ പ്രിയപ്പെട്ട ആ ഗായകന് ആദരപൂർവ്വം യാത്രാമൊഴി..

https://www.facebook.com/kkrema/videos/345010189953242/

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി