കേരള സോഷ്യല്‍ ഫോറം സംഘാടക സമിതി രൂപീകരിച്ചു; പരിപാടി നവംബര്‍ 18, 19 തീയതികളില്‍ തൃശൂരില്‍

വേള്‍ഡ് സോഷ്യല്‍ ഫോറവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നു. സെപ്റ്റംബര്‍ 24ന് തൃശ്ശൂരില്‍ സംസ്ഥാനതല സംഘാടക സമിതി രൂപീകരിച്ചു. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ അന്തര്‍ദേശീയ തലത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്ലാറ്റ്‌ഫോമാണ് വേള്‍ഡ് സോഷ്യല്‍ ഫോറം. 2024 ഫെബ്രുവരി 15 മുതല്‍ 19 വരെ നേപ്പാളിലെ കാഠ്മണ്ഡുവിലാണ് വേള്‍ഡ് സോഷ്യല്‍ ഫോറം സംഘടിപ്പിക്കപ്പെടുന്നത്.

ഇതിന് മുന്നോടിയായി ഇന്ത്യയിലും സോഷ്യല്‍ ഫോറം സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഡിസംബര്‍ 2 മുതല്‍ 5 വരെ ബീഹാറിലെ പാട്‌നയിലാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്നത്. തൃശ്ശൂരില്‍ രൂപീകരിച്ച സംസ്ഥാനതല സംഘാടക സമിതിയില്‍ ശരത് ചേലൂര്‍, മാഗ്ലിന്‍ ഫിലോമിന യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു.

കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക വിഷയങ്ങളെ വിശകലനം ചെയ്യുന്ന ചര്‍ച്ചകളും സംവാദങ്ങളും കേരള സോഷ്യല്‍ ഫോറം മുന്നോട്ടു വയ്ക്കും. കൂടാതെ കലാ സാംസ്‌കാരിക പരിപാടികളും വിവിധ വിഷയങ്ങളിലുള്ള ശില്പശാലകളും എക്സിബിഷനുകളും സോഷ്യല്‍ ഫോറത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. നവംബര്‍ 18,19 തീയതികളില്‍ തൃശൂരിലാണ് കേരള സോഷ്യല്‍ ഫോറം നടക്കുക.

സിആര്‍ നീലകണ്ഠന്‍, അന്‍വര്‍ അലി, എസ്പി രവി, ബെന്നി ബെനഡിക്ട്, സീന പനോളി, ജിനു സാം ജേക്കബ്, ആശ ആര്‍കെ, സാന്‍ജോ, വിപിന്‍ദാസ്, വിളയോടി വേണുഗോപാല്‍, കാര്‍ത്തിക് ശശി, മായ എസ്പി, ഐ ഗോപിനാഥ്, കെ രാധാകൃഷ്ണന്‍, സിജി ബൈജു, അനീഷ് ലൂക്കോസ്, കനക ദുഗ്ഗ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക