'രാജ്ഭവന്‍ മാര്‍ച്ചിലെ ജീവനക്കാര്‍ക്ക് എതിരെയുള്ള നടപടികളില്‍ സന്തോഷം'; ബി.ജെ.പിയുടെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്ന് കെ. സുരേന്ദ്രന്‍

എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ജീവനക്കാര്‍ക്കെതിരെയുള്ള നടപടികള്‍ക്കു ജീവന്‍വച്ചു തുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.സര്‍വീസ് ചട്ടങ്ങളുടെ ലംഘനം എന്നതു കൂടാതെ നാടിന്റെ വികസനത്തിന് വലിയ തടസമാണിത്. കേരളത്തില്‍ പതിറ്റാണ്ടുകളായി ഇത് നിര്‍ബാധം തുടരുകയാണ്. ഭരിക്കുന്ന കക്ഷികളുടെ ഒത്താശയോടെയാണ് ഈ ധിക്കാരം നടക്കുന്നത്. റജിസ്റ്ററില്‍ ഒപ്പിട്ടു ശമ്പളവും വാങ്ങി പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. പാവപ്പെട്ട ജനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ നിരവധി ആവശ്യങ്ങള്‍ക്കായി നിരന്തരം കയറിയിറങ്ങുകയാണ്. ഏകദേശം അഞ്ചു ലക്ഷത്തോളം ഫയലുകളാണ് ഭരണസിരാകേന്ദ്രത്തില്‍ മാത്രം തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്നതെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സര്‍ക്കാര്‍ ജീവനക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നത് ഏറ്റവും വലിയ സാമൂഹ്യതിന്മകളിലൊന്നാണ്. സര്‍വീസ് ചട്ടങ്ങളുടെ ലംഘനം എന്നതു കൂടാതെ നാടിന്റെ വികസനത്തിന് വലിയ തടസമാണിത്. കേരളത്തില്‍ പതിറ്റാണ്ടുകളായി ഇത് നിര്‍ബാധം തുടരുകയാണ്. ഭരിക്കുന്ന കക്ഷികളുടെ ഒത്താശയോടെയാണ് ഈ ധിക്കാരം നടക്കുന്നത്. റജിസ്റ്ററില്‍ ഒപ്പിട്ടു ശമ്പളവും വാങ്ങി പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. പാവപ്പെട്ട ജനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ നിരവധി ആവശ്യങ്ങള്‍ക്കായി നിരന്തരം കയറിയിറങ്ങുകയാണ്. ഏകദേശം അഞ്ചു ലക്ഷത്തോളം ഫയലുകളാണ് ഭരണസിരാകേന്ദ്രത്തില്‍ മാത്രം തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്നത്.

ഇത് അവസാനിപ്പിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ ബിജെപി തുടങ്ങിവച്ച നിയമപരവും രാഷ്ട്രീയപരവുമായ നീക്കങ്ങള്‍ ഫലം കണ്ടുതുടങ്ങുന്നു എന്നുവേണം കണക്കാക്കാന്‍. രാജ്ഭവന്‍ മാര്‍ച്ചില്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ചീഫ് സെക്രട്ടറി നടപടി എടുക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. തെളിവുകള്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയിട്ടും നടപടി വൈകിയതുകൊണ്ടാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഏതായാലും നടപടികള്‍ക്കു ജീവന്‍വച്ചു തുടങ്ങിയതില്‍ സന്തോഷം. എന്നാല്‍ ഇനിയും തുടര്‍ നടപടികള്‍ വേണ്ടിവരുമെന്നുറപ്പ്.

ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും നേതാക്കള്‍ നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നതാണ്. അതുകൊണ്ടാണ് ആദ്യഘട്ടത്തില്‍ നേതാക്കള്‍ക്കെതിരെ നടപടിയുമായി നീങ്ങിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവിവേകപൂര്‍വമായ നടപടികളില്‍ നിന്ന് പിന്മാറണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. അതുപോലെ പ്രധാനപ്പെട്ടതാണ് തൊഴിലുറപ്പു തൊഴിലാളികളെ തൊഴില്‍ സമയത്ത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകുന്നതും. അതു അവസാനിപ്പിക്കാനും നടപടി വേണ്ടതുണ്ട്. തികച്ചും നീതിപൂര്‍വകമായ ഈ ആവശ്യത്തിന് എല്ലാ നല്ല മനുഷ്യരുടെയും പിന്തുണയുണ്ടാവണമെന്നു വിനീതമായി അഭ്യര്‍ഥിക്കുന്നു.

Latest Stories

Asia Cup 2025: "നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..." ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പുമായി പാക് ചീഫ് സെലക്ടർ

'അമ്മമാരുടേയും പെണ്‍മക്കളുടേയുമെല്ലാം സിസിടിവി വീഡിയോ പങ്കുവെയ്ക്കണമെന്നാണോ?'; വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു; വോട്ടുകൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര ന്യായങ്ങള്‍

Asia Cup 2025: ബാബറിനെ തഴഞ്ഞതിന് പിന്നിലെന്ത്?, കാരണം വെളിപ്പെടുത്തി പാക് ടീം പരിശീലകൻ

'ബിഹാര്‍ തിരഞ്ഞെടുപ്പും കൊള്ളയടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുത്തന്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു'; വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഊന്നിപ്പറഞ്ഞു കോണ്‍ഗ്രസിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ധോണി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ഇതാണ്!, വിലയിരുത്തലുമായി മുൻ താരം

സഞ്ജുവിനായി അതിയായി ആഗ്രഹിച്ച് കെകെആർ; രണ്ട് പ്രമുഖ താരങ്ങളെ ആർആറിന് കൈമാറാൻ തയ്യാർ- റിപ്പോർട്ട്

ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി

Asia cup 2025: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു, ധീരമായ ഒരു ചുവടുവെപ്പ് നടത്തി സെലക്ടർമാർ!

ജമ്മു കശ്മീരിലെ കത്വയിലെ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു