കോവിഡ് കേരളത്തിൽ കുറയാത്തത് ആശങ്കയെന്ന പ്രധാനമന്ത്രിയുടെ വാദം പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്; മൂന്നാം തരംഗത്തിന് സാദ്ധ്യത കുറവെന്നും ഡോ. ജേക്കബ് ജോൺ

കോവിഡ് മൂന്നാം തരം​ഗത്തിന് സാദ്ധ്യത കുറവാണെന്ന് ഐ.സി.എം.ആർ. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുൻ മേധാവി ഡോ. ജേക്കബ് ജോൺ.

ദക്ഷിണാഫ്രിക്കയിലെ മൂന്നാം തരംഗവും ഇംഗ്ലണ്ടിലെ നാലാം തരംഗവും സംഭവിച്ച സമയത്താണ് ദേശീയ തലത്തിൽ ഇവിടെ രണ്ടാം തരംഗമുണ്ടായതെന്നും ഇവിടെ ഒരു മൂന്നാം തരംഗമുണ്ടാവാനുള്ള സാദ്ധ്യത കുറവാണെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

മൂന്നാം തരം​ഗം വരില്ല എന്നത് എന്റെ ഇന്റലിജന്റ് ​ഗസ്സ് ആണെന്നും ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ വ്യാപകമായി പടരുന്ന മറ്റൊരു വകഭേദം ഇനിയും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിതരുടെ എണ്ണം കേരളത്തിൽ കുറയാത്തത് ആശങ്കയുളവാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ വാദം പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണെന്നും അതിനെ അങ്ങിനെ തന്നെ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ തുടരേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും ഡോക്ടർ പറന്നു. കുംഭമേളകൾ നടത്തണമെന്നല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്നും കരുതലോടെയുള്ള നിയന്ത്രണങ്ങളാവാമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം