മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് തുല്യം; എന്തും പറയാനുള്ള ലൈസന്‍സാണോ ചിന്തന്‍ ശിബിരം നല്‍കിയത്: ഇ.പി ജയരാജന്‍

സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നതിന് തുല്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തൃക്കാക്കരയിലെ പരാജയഭീതിയെ തുടര്‍ന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍. തിരഞ്ഞെടുപ്പില്‍ സംഘര്‍ഷമുണ്ടാക്കി ജയിക്കാമെന്നാണോ കോണ്‍ഗ്രസ് കരുതുന്നത്? മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിന് അതിരുണ്ട്. ആരെയും എന്തും പറയാനുള്ള ലൈസന്‍സാണോ ചിന്തന്‍ ശിബിരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസിന്റെ സമുന്നത നേതാവായ മണിശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയെ ‘നീചന്‍’ എന്ന് വിളിച്ചപ്പോള്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്റേത്. ഇതില്‍ എഐസിസി എന്ത് നിലപാട് സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് വിറച്ചുപോയി. പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത് ആം ആദ്മി പാര്‍ട്ടിയാണ്. തൃക്കാക്കരയില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ അവരുടെ പിന്തുണ തേടിയിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ക്ക് തന്നെ അവരുടെ നിലനില്‍പ്പില്‍ വിശ്വാസമില്ല. നിലനില്‍പിന് വേണ്ടി കോണ്‍ഗ്രസ് ബിജെപിയുടെ പിന്നാലെയാണ്.തൃപ്പൂണിത്തുറയിലും മുഴപ്പിലങ്ങാടും കോണ്‍ഗ്രസ് ബിജെപിയുടെ വോട്ട് വാങ്ങിയെന്നും ഇ പി.ജയരാജന്‍ കുറ്റപ്പെടുത്തി.

അതേസമയം മുഖ്യമന്ത്രിക്ക് എതിരായ വിവാദ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കേസെടുത്തു. സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്