'10 രൂപയ്ക്ക് ഭക്ഷണം, വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകൾ ആരംഭിക്കും... കൊതുക് നിവാരണ യജ്ഞം പ്രഥമ പരിഗണന'; സമഗ്ര വികസനം ലക്ഷ്യമെന്ന് കൊച്ചി മേയർ വി കെ മിനിമോൾ

കൊച്ചി കോർപ്പറേഷന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്ന് കൊച്ചി മേയർ വി കെ മിനിമോൾ. ഇതിനായി
21 കർമ്മ പദ്ധതികളാണ് കൊച്ചി കോർപ്പറേഷൻ നടപ്പാക്കാൻ ഒരുങ്ങുന്നത്. വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകൾ ആരംഭിക്കുമെന്നും കൊതുക് നിവാരണ യജ്ഞമാണ് പ്രഥമ പരിഗണനയെന്നും മേയർ വി കെ മിനിമോൾ അറിയിച്ചു.

ഈ വരുന്ന 50 ദിവസം 50 ദിന കർമ്മ പദ്ധതിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകൾ ആരംഭിക്കും.10 രൂപയ്ക്ക് ഭക്ഷണം നൽകും. പ്രാതലും രാത്രി ഭക്ഷണവും 10 രൂപ നിരക്കിൽ ലഭ്യമാക്കും. കോർപ്പറേഷന്റെ തന്നെ സമൃദ്ധി ക്യാന്റീനൊപ്പമായിരിക്കും ഇന്ദിര കാന്റീനുകൾ ആരംഭിക്കുക. ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ചാകും പരിപാടികൾ എന്നും വി കെ മിനിമോൾ പറഞ്ഞു.

തെരുവുനായ്ക്കളെ ദത്തെടുക്കാനും അവസരം നൽകും. തെരുവ് നായകൾക്ക് പൊതുനിരത്തിൽ ഭക്ഷണം കൊടുക്കാൻ അനുവദിക്കില്ല. പകരം കോർപ്പറേഷൻ വഴി സൗകര്യം ഒരുക്കും. ബ്രഹ്മപുരത്ത് സജ്ജമാക്കുന്ന കൂടുകളിൽ ഭക്ഷണം നൽകും. കൂടാതെ എല്ലാ മാസവും മേയറെ ഒരു ദിവസം നേരിട്ട് കണ്ട് പരാതികൾ അറിയിക്കാനും അവസരം ഒരുക്കുമെന്നും വി കെ മിനിമോൾ അറിയിച്ചു.

Latest Stories

ഇറാനെതിരെ യുദ്ധത്തിനൊരുങ്ങി ട്രംപ്; മിസൈലുകളുടെ ശേഖരം തീർന്നുപോകാൻ സാധ്യതയുണ്ടെന്ന് പെന്റഗണിന്റെ മുന്നറിയിപ്പ്

'നീ ഒരിക്കലും തനിച്ചല്ല റിങ്കു, ഈ സമയത്തും നീ രാജ്യത്തിന് വേണ്ടി വന്നു'; താരത്തെ അഭിനന്ദിച്ച് ഗൗതം ഗംഭീർ

സഞ്ജുവിന് കിട്ടാൻ പോകുന്നത് വമ്പൻ പണി; ഐസിസി നടപടിക്ക് ഒരുങ്ങുന്നു

'സഞ്ജുവും സൂര്യയും ആ ഇംഗ്ലണ്ട് താരത്തെ സൂക്ഷിക്കണം, അപകടകാരിയാണ് അവൻ'; മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല