റെയില്‍വേ ട്രാക്കിലൂടെ നടന്ന സ്ത്രീകള്‍ തോട്ടില്‍ വീണ സംഭവം; ഒരാള്‍ മരിച്ചു

ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന് തോട്ടില്‍ വീണ യുവതി മരിച്ചു. വി ആര്‍ പുരം സ്വദേശി ദേവീ കൃഷ്ണ (28) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദേവീകൃഷ്ണയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെയാണ് റെയില്‍വേ ട്രാക്കിലൂടെ നടന്ന് പോയ രണ്ട് സ്ത്രീകള്‍ തോട്ടില്‍ വീണത്. ദേവീകൃഷ്ണയ്ക്ക് ഒപ്പമുണ്ടായിരുന്ന ഫൗസിയ പരിക്കേറ്റ് ആശുപത്രിയിലാണ്. രാവിലെ ഇരുവരും ജോലിക്കു പോകവെയാണ് അപകടമുണ്ടായത്.

വി.ആര്‍.പുരം റോഡിലെ വെള്ളക്കെട്ട് മൂലമാണ് ഇവര്‍ റെയില്‍വേ ട്രാക്കിലൂടെ പോയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. നടക്കുന്നതിനിടെയില്‍ ട്രെയിന്‍ വരുന്നത് കണ്ട് മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. ഇരുവരെയും നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇരുവരും തോട്ടിലെ ചെളിയില്‍ താണുപോവുകയായിരുന്നു. വെള്ളത്തില്‍ ഉണ്ടായിരുന്ന ഇരുമ്പു കുറ്റിയില്‍ തട്ടിയാണ് പരിക്കേറ്റതെന്നും കൗണ്‍സിലര്‍ പറഞ്ഞു. ഗുരുതര പരുക്കുകളോടെയാണ് ദേവീകൃഷ്ണയെ ആശുപത്രിയിലെത്തിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി