'2019 ൽ ചെന്നൈയിലെ കമ്പനിയിൽ എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികൾ, ഒരു തരി പൊന്നുപോലുമില്ല'; ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്‌മാർട്ട് ക്രിയേഷൻസ് കമ്പനി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് കമ്പനി. 2019 ൽ ചെന്നൈയിലെ കമ്പനിയിൽ എത്തിച്ചത് ശുദ്ധമായ ചെമ്പുപാളികൾ ആണെന്ന് സ്ഥാപനത്തിൻ്റെ അഭിഭാഷകൻ കെ ബി പ്രദീപ് പറഞ്ഞു. സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച വസ്‌തുവിൽ ഒരു തരി പൊന്നുപോലുമില്ലെന്നും കെ ബി പ്രദീപ് പറഞ്ഞു.

കമ്പനിയുടെ പ്രോട്ടോക്കോൾ അനുസരിച്ച് മറ്റ് എന്തെങ്കിലും ലാക്കർ ചെയ്യുകയോ കോട്ട് ചെയ്യുകയോ ചെയ്‌തിട്ടുള്ള ഒരു സാധനവും ഗോൾഡ് ഡെപ്പോസിറ്റ് പ്ലേറ്റിങ്ങിന് വേണ്ടിയിട്ട് തങ്ങൾ സ്വീകരിക്കാറില്ലെന്നും കെ ബി പ്രദീപ് വ്യക്തമാക്കി. 2019-ൽ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച വസ്‌തുവിൽ ഒരു തരി പൊന്നുപോലുമില്ല. 38 കിലോഗ്രാം ഉള്ള ആർട്ടിക്കിൾസ് ആണ് അന്ന് പ്ലേറ്റിങ്ങിലേക്ക് പോയിട്ടുള്ളത്. 397 ഗ്രാം ആണ് അന്ന് ഡെപ്പോസിറ്റ് ചെയ്തത്. 40 വർഷത്തെ വാറണ്ടിയിലാണ് ഞങ്ങൾ ആ വർക്ക് ചെയ്തിട്ടുള്ളത്.

ആറു വർഷം കഴിഞ്ഞപ്പോൾ അതിൽ മാനുഷിക ഇടപെടൽ കൊണ്ടാണോ എന്ന് അറിഞ്ഞുകൂടാ, ശില്പങ്ങളുടെ ബേസിലും മറ്റും സ്വർണം തേഞ്ഞുപോയതായി കണ്ടു. അതുകൊണ്ട് അത് റിപ്പയർ ചെയ്യണമെന്ന് പറഞ്ഞു. വാറണ്ടിയിൽ ഉള്ള സാധനമാണ്, ഞങ്ങൾ റിപ്പെയർ ചെയ്‌തു കൊടുക്കണം ഫ്രീ ഓഫ് കോസ്റ്റ്. പക്ഷെ സ്വർണത്തിൽ നഷ്‌ടം ഉണ്ടെങ്കിൽ അത് കമ്പനി വഹിക്കില്ല. കാരണം സ്വർണം ഞങ്ങളുടെ കമ്പനിയിലല്ലല്ലോ എടുക്കുന്നത്. 19.4 ഗ്രാമോ മറ്റോ ആണ് സ്വർണത്തിൽ കുറവ് വന്നിരിക്കുന്നത് കെ ബി പ്രദീപ് പറഞ്ഞു.

അതേസമയം ഞങ്ങളുടെ അടുത്ത് കൊണ്ടുവന്ന സാധനം എന്താണെന്ന് മാത്രമേ ഞങ്ങൾക്ക് പറയാൻ സാധിക്കുകയുള്ളൂ എന്നും ശബരിമലയിൽ നിന്ന് അഴിച്ചത് തന്നെയാണോ കൊണ്ടുവന്നത് എന്ന് ചോദിച്ചാൽ അത് ഒരു അന്വേഷിച്ച് കണ്ടുപിടിക്കേണ്ട കാര്യമാണെന്നും സ്‌മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ കെ ബി പ്രദീപ് കൂട്ടിച്ചേർത്തു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'