പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാള്‍ പൊലീസ് കസ്റ്റഡിയില്‍. എറണാകുളം റൂറല്‍ പൊലീസാണ് കോംഗോ സ്വദേശി റെംഗാര പോളിനെ ബംഗളൂരുവിലെ മടിവാളയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ സംഘമാണ് കേരളത്തിലേക്ക് പ്രധാനമായും രാസലഹരി എത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി അങ്കമാലിയില്‍ വച്ച് അറസ്റ്റിലായ വിപിന്‍ എന്ന യുവാവില്‍ നിന്നാണ് റെംഗാര പോളിനെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് ടൂറിസ്റ്റ് ബസില്‍ രാസലഹരി കടത്തുന്നതിനിടെയായിരുന്നു വിപിന്‍ പിടിയിലാകുന്നത്.

ഇതേ തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലെ മൈക്കോ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്ടന്‍ എന്ന പേരിലാണ് കോംഗോ സ്വദേശി അറിയപ്പെട്ടിരുന്നത്.

2014ല്‍ സ്റ്റുഡന്റ് വിസയിലാണ് ഇയാള്‍ ബംഗളൂരുവിലെത്തിയത്. തുടര്‍ന്ന് പഠനം ഉപേക്ഷിച്ച് ഇയാള്‍ രാസലഹരിയുടെ നിര്‍മ്മാണവും വിതരണവും ആരംഭിച്ചു. ഇത്തരത്തില്‍ മയക്കുമരുന്ന് നിര്‍മ്മിക്കുന്നവരെ കുക്ക് എന്നാണ് വിളിക്കാറുള്ളത്. ഗൂഗിള്‍ പേ വഴിയാണ് പ്രതിയുടെ ഇടപാടുകള്‍.

ഗൂഗിള്‍ പേയിലൂടെ പണം ലഭിച്ചുകഴിഞ്ഞാല്‍ ആളൊഴിഞ്ഞ സ്ഥലത്ത് ലഹരി ഒളിപ്പിച്ച ശേഷം ഇടപാടുകാരന് ലൊക്കേഷന്‍ അയച്ചുനല്‍കുന്നതാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു. ഇടപാടുകാരന്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ പാടില്ല. ദിവസങ്ങളോളം പല സ്ഥലങ്ങളിലായി തമ്പടിച്ച് നടത്തിയ നിരീക്ഷണത്തിലാണ് പ്രതി വലയിലായത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്