'ഞാൻ അവളെ കൈപിടിച്ച് കൊടുത്തിട്ടില്ല, എനിക്കതുമായി ഒരു ബന്ധവുമില്ല'; ദുരഭിമാന കൊലക്ക് ഇരയായി കൊല്ലപ്പെട്ട കെവിന്റെ അച്ഛൻ

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കെവിൻ കൊലപാതക കേസ് നടന്നിട്ട് ഏഴ് വർഷം പിന്നിടുമ്പോൾ നീനു പുനർ വിവാഹിതയായെന്ന വാർത്ത തള്ളി കെവിന്റെ പിതാവ് ജോസഫ്. സ്വകാര്യ യൂട്യൂബ് ചാനലിനോടായിരുന്നു പിതാവിന്റെ പ്രതികരണം. ഇത്തരത്തിൽ ഒരു വാർത്ത അറിയില്ലെന്നും നീനു വീണ്ടും വിവാഹിതയായിട്ടില്ലെന്നും പിതാവ് പറഞ്ഞു. എംഎസ്‌ഡബ്ലിയു പൂർത്തിയാക്കിയ നീനു ബെം​ഗളൂരിൽ ജോലി ചെയ്യുകയാണെന്നും പിതാവ് പറഞ്ഞു.

കേരളത്തിൽ രജിസ്റ്റർ ചെയ്‌ത ആദ്യ ദുരഭിമാന കൊലപാതകമായിരുന്നു കെവിന്റേത്. നീനു എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചതിനെ തുടർന്ന് ബന്ധുക്കളുടെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കേസ്. 2018 മേയ് 28-നാണ് പുനലൂരിനു സമീപം ആറ്റിൽ കെവിൻ്റെ മൃതദേഹം കണ്ടെത്തിയത്. കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു കെവിന്റെ കൊലപാതകം. കെവിന്റെ മരണശേഷവും വർഷങ്ങളോളം കെവിന്റെ വീട്ടിലായിരുന്നു നീനു താമസിച്ചത്.

സംഭവം നടന്നിട്ട് ഏഴ് വർഷം പിന്നിടുമ്പോൾ നീനു പുനർ വിവാഹിതയായെന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കെവിൻ്റെ പിതാവ് ജോസഫ് മുൻകൈയെടുത്താണ് വിവാഹം നടത്തി കൊടുത്തതെന്നും വയനാട് സ്വദേശിയാണ് വരൻ എന്നിങ്ങനെയാണ് പ്രചാരണ വാർത്തകൾ. എന്നാൽ ഈ വാർത്തകളെ നിഷേധിച്ചാണ് പിതാവ് ജോസഫ് രംഗത്തെത്തിയത്. നീനു ബെം​ഗളൂരിൽ ജോലി ചെയ്യുകയാണെന്നും അങ്ങനെയൊരു വിവാഹം നടന്നിട്ടില്ലെന്നുമാണ് ജോസഫ് വ്യക്തമാക്കിയത്.

May be an image of 2 people, people smiling and text that says "കെവിൻ്റെ മാലാഖ വിവാഹിതയായി"

Latest Stories

'അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെപിസിസി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാം'; കെ കെ ശൈലജ

ഒളിവുജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; പതിനഞ്ചാം ദിവസം പാലക്കാട് വോട്ട് ചെയ്യാനെത്തി, കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

'രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, മുൻ‌കൂർ ജാമ്യം റദ്ദ് ചെയ്യണം'; ഹൈക്കോടതിയിൽ ഹർജി നൽകി സർക്കാർ

'ലൈംഗികാരോപണം കൊണ്ടുവരുന്നത് എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുഖ്യമന്ത്രിയുടെ അടവ്'; വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് 10,000 രൂപയുടെ ട്രാവല്‍ വൗച്ചര്‍; 12 മാസത്തിനുള്ളിലെ യാത്രയ്ക്ക് ഉപയോഗിക്കാം

'മോഹൻലാൽ ആയിരുന്നെങ്കിൽ എന്തായിരിക്കും സ്ഥിതി, നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണം നടത്താൻ 'അമ്മ' നേതൃത്വം ബാധ്യസ്ഥർ'; ബാബുരാജ്

'പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് ഈ വീമ്പു പറച്ചിൽ, സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ മുഖ്യമന്ത്രി ആദ്യം നിലക്ക് നിർത്തട്ടെ'; രമേശ് ചെന്നിത്തല

കൽക്കരിയുടെ നിഴലിൽ കുടുങ്ങിയ ജീവിതങ്ങൾ: തൽചറിലെ മനുഷ്യരുടെ കഥയും ഇന്ത്യയുടെ തകരുന്ന ഊർജമാറ്റ വാഗ്ദാനങ്ങളും

'രാഹുലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല, വെൽ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്, അതിൽ ഒരു തെറ്റുമില്ല'; സണ്ണി ജോസഫിനെ തള്ളി പ്രതിപക്ഷ നേതാവ്

ഗവർണർക്ക് തിരിച്ചടി; ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും, കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ലെന്ന് വിമർശനം