മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ഹോം ക്വാറന്‍റൈയിന്‍ നിര്‍ബന്ധം; നിര്‍ദേശം ലംഘിച്ചാല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ഹോം ക്വാറന്‍റൈയിന്‍ നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പിന്‍റെ ഉത്തരവ്. നിരീക്ഷണ നിര്‍ദേശം ലംഘിച്ചാല്‍ സര്‍ക്കാര്‍ ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. യാത്രാചരിത്രമുള്ളവരില്‍ രോഗ ലക്ഷണമുള്ളവര്‍ക്ക് മാത്രമായിരിക്കും പി.സി.ആര്‍ പരിശോധന നടത്തുക. ലക്ഷണമില്ലാത്തവര്‍ക്ക് പൂള്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം.

പ്രത്യേക കേന്ദ്രങ്ങളിലെ പരിമിത സൗകര്യങ്ങളിലുള്ള താമസം രോഗവ്യാപനത്തിന് വഴിവെച്ചേക്കാമെന്ന വിലയിരുത്തലിലാണ് വീട്ടില്‍ നിരീക്ഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ പ്രാഥമിക പരിശോധന നടത്തി ലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്കും അല്ലാത്തവരെ വീടുകളിലേക്കുമയക്കും. വീട്ടില്‍ പ്രത്യേക മുറിയും അനുബന്ധ സൗകര്യവുമുള്ളവരെ മാത്രമേ വീടുകളിലേക്ക് അയക്കൂ. പ്രദേശത്തെ ആരോഗ്യ, തദ്ദേശസ്വയംഭരണ, പൊലീസ് സംവിധാനം സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. ഹോം ക്വാറന്‍റൈയിന്‍ ചട്ടങ്ങള്‍ പാലിക്കുമെന്ന സമ്മതപത്രവും വാങ്ങും. ഇത് ലംഘിച്ചാല്‍ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. സൗകര്യങ്ങളില്ലാത്തവരെ പ്രത്യേക കേന്ദ്രങ്ങളില്‍ താമസിപ്പിക്കും. യാത്രചരിത്രമുള്ളവരില്‍ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിച്ചാല്‍ മതിയെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. അല്ലാത്തവര്‍ക്കായി പൂള്‍ ടെസ്റ്റിംഗ് നടത്തും. ഐ.സി.എം.ആറില്‍ നിന്ന് കൂടുതല്‍ ആന്‍റിബോഡി ടെസ്റ്റ് കിറ്റ് ലഭിക്കും വരെ ഈ രീതിയിലാകും പരിശോധന.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”