തൃശൂര്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി തട്ടിപ്പ്; ഇടപാടുകാരുടെ സ്വര്‍ണവും വസ്തുവും തിരിമറി നടത്തി തട്ടിയത് രണ്ട് കോടി; ഒളിവിലായിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍

തൃശൂരില്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത് ഒളിവില്‍ പോയ മുന്‍ കോണ്‍ഗ്രസ് നേതാവ് പിടിയിലായി. പഴഞ്ഞി കാട്ടകാമ്പാല്‍ കോണ്‍ഗ്രസ് ചിറക്കല്‍ സെന്ററിലെ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റിയില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ സംഘത്തിന്റെ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കാട്ടകാമ്പാല്‍ മൂലേപ്പാട് സ്വദേശി വാക്കാട്ട് വീട്ടില്‍ വിആര്‍ സജിത് ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. ഇടപാടുകാര്‍ ബാങ്കില്‍ പണയപ്പെടുത്തിയ സ്വര്‍ണം തിരിമറി ചെയ്തും പണയപ്പെടുത്തിയും വസ്തു രേഖകളില്‍ തിരിമറി ചെയ്തും ഇടപാടുകാരുടെ വായ്പകളില്‍ കൂടുതല്‍ സംഖ്യ വായ്പയെടുത്തുമാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. 2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. ഇടപാടുകാര്‍ പണയം വെച്ച വസ്തുക്കള്‍ തിരികെ എടുക്കാന്‍ ചെല്ലുമ്പോള്‍ പല തവണ അവധി പറഞ്ഞ് തിരികെയയക്കാറായിരുന്നു.

ഇതേ തുടര്‍ന്ന് ഇടപാടുകാര്‍ നല്‍കിയ പരാതിയിലാണ് അസിസ്റ്റന്റ് രജിസ്റ്റാര്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് രണ്ട് കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. പരാതിയുടെ ഭാഗമായി സജിത്തിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ സജിത്തിനെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് പുറത്താക്കിയിരുന്നു. കോട്ടയത്ത് നിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്