അതിരപ്പിള്ളിയില്‍  അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു, പ്രതിഷേധം ശക്തം

തൃശൂര്‍ അതിരപ്പള്ളിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് അഞ്ച് വയസുകാരി മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തം. കാട്ടാന ആക്രമണത്തിനെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ലെന്നാണ് ആരോപണം. അതിരപ്പിള്ളി പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കും. ഇന്നലെ രാത്രി കൊന്നക്കുഴി ഫോറസ്‌ററ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണുന്നത് വരെ പ്രതിഷേധങ്ങള്‍ തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

ഇന്നലെ വൈകിട്ടാണ് കണ്ണന്‍കുഴിയില്‍ വച്ച് അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നത്. മാള പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്‌നിമിയ ആണ് കൊല്ലപ്പെട്ടത്. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു ഇവര്‍. നിഖിലും ഭാര്യാ പിതാവ് ജയനും ആഗ്‌നിമിയ ബൈക്കില്‍ വരുമ്പോഴായിരുന്നു ആക്രമണം. കണ്ണംകുഴി പാലത്തിന് സമീപത്ത് വച്ച് പ്ലാന്റേഷന്‍ തോട്ടത്തില്‍ നിന്ന് ആന റോഡില്‍ ഇറങ്ങി. ആനയെ കണ്ടതോടെ ഇവര്‍ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ ചിതറി ഓടാന്‍ ശ്രമിക്കുന്നതിനി
ടെ കുട്ടിയെ ആക്രമിക്കുകയായിരുന്നു.

തുമ്പിക്കൈ കൊണ്ട് അടിയേറ്റ ആഗ്‌നിമിയ റോഡിലേക്ക് തെറിച്ചുവീണു. . കുട്ടിയുടെ തലയ്ക്കാണ് ചവിട്ടേറ്റത്. കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ നിഖിലിനും, ജയനും പരിക്കേറ്റു. നാട്ടുകാര്‍ ചേര്‍ന്ന് മൂന്ന് പേരെയും ഉടന്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തു.

കാട്ടാനകളെ നിയന്ത്രിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ല. പ്രദേശവാസികളുടെ കൃഷിയും മറ്റും നശിപ്പിക്കുന്നതായും പരാതിയുണ്ട്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്