"എടീ രമേ നീ വീണ്ടും കളിതുടങ്ങിയല്ലേ, ഇത് നിനക്കുള്ള അവസാനത്തെ താക്കീതാണ് " കെ.കെ രമയ്ക്ക് ഭീഷണിക്കത്ത്

വടകര എം എല്‍ എ കെ കെ രമക്ക് ഭീഷണിക്കത്ത്. നിയമസഭയില്‍ ഉണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കെ കെ രമ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാശ്യപ്പെട്ടാണ് പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരില്‍ രമക്ക് ഭീഷണിക്കത്ത് വന്നത്. കേസ് പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നാണ് കത്തിലുള്ള ഭീഷണി.

കയ്യൊടിഞ്ഞു കാലൊടിഞ്ഞു എന്നൊക്കെ പറഞ്ഞ സഹതാപം പിടിച്ചു പറ്റാന്‍ നോക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. ഒരുമാസത്തെ അവധി അവസാനമായി തരുന്നവെന്നും അടുത്തമാസം 20 ആം തീയതിക്കുള്ളില്‍ തിരുമാനം നടപ്പാക്കുമെന്നും കത്തില്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. പറഞ്ഞാല്‍ പറഞ്ഞ് പോലെ ചെയ്യുന്ന പാര്‍ട്ടിയാണെന്നു നിനക്ക് നല്ലത് പോലെ അറിയാമല്ലോ എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

ഭീഷണിക്കത്ത് കെ കെ രമ ഡി ജി പിക്ക് കൈമാറിയിട്ടുണ്ട്. നിയമസഭക്കുള്ളില്‍ സംഘര്‍ഷത്തിനിടയില്‍ കെ കെ രമയുടെ കൈക്ക് പരിക്കേറ്റിരുന്നു. സി പി എമ്മിന്റെ സൈബര്‍ സേനകള്‍ കെ കെ രമയെ ഇക്കാര്യത്തില്‍ നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരിക്കെയാണ് ഇത്തരത്തിലൊരു ഭീഷണിക്കത്ത് വരുന്നത്.

Latest Stories

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ