രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരം മറച്ചുവെച്ചെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കും; വിവരങ്ങൾ പരിശോധിക്കാൻ പ്രത്യക്ഷ നികുതി ബോർഡിന് നിർദേശം

തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചുവെച്ചെന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കും. വിവരങ്ങൾ പരിശോധിക്കാൻ പ്രത്യക്ഷ നികുതി ബോർഡിനോട് കമ്മീഷൻ നിർദേശം നൽകി. തിരഞ്ഞെടുപ്പ് പത്രികയിൽ തെറ്റായവിവരങ്ങൾ നൽകിയെന്നാരോപിച്ച് നേരത്തെ എൽഡിഎഫും കോൺഗ്രസും രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി നൽകിയിരുന്നു.

സ്വത്തുക്കൾ മറച്ചുവെച്ചെന്ന ആരോപണത്തിനെതിരെ സുപ്രീംകോടതി അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ അവനി ബെൻസലും തലസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവും നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. വിവിധ കമ്പനികളുള്ള രാജീവ് ജോലിയായി പറഞ്ഞിരിക്കുന്നത് സാമൂഹികപ്രവർത്തനമെന്നാണെന്നും പരാതിയിൽ അവനിയും കോൺഗ്രസും ചൂണ്ടിക്കാട്ടിയിരുന്നു.

യഥാർഥ സ്വത്തിൻ്റെ വിവരങ്ങൾ മറച്ച് വച്ചെന്നായിരുന്നു എൽഡിഎഫിന്റെയും ആരോപണം. ജൂപീറ്റർ ക്യാപിറ്റൽ ഉൾപ്പെടെയുള്ളവയുടെ വിവരങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയിൽ എൽഡിഎഫ് ആരോപിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക വരണാധികാരി അംഗീകരിച്ചതിനാൽ ഇടപെടാനാകില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം നൽകിയ മറുപടി. തിരഞ്ഞെടുപ്പിനുശേഷം ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. പിന്നീടാണ് പരാതി പരിശോധിക്കാൻ നിർദേശിച്ചിരിക്കുന്നത്. രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖർ, 2021-22ൽ 680 രൂപയും 2022-23ൽ 5,59,200 രൂപയുമാണ് നികുതി നൽകേണ്ട വരുമാനമായി കാണിച്ചിരുന്നത്.

Latest Stories

'കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്ടിച്ചു, രൂപമാറ്റം വരുത്തി'; 19കാരൻ അറസ്റ്റിൽ

'എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ നടപടി വേണം'; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ്യന്തര സെക്രട്ടറി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

'അമ്മ' തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍, പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബൻ ഉൾപ്പെടെയുളളവർ

തകരാറുകൾ പരിഹരിച്ചു, തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച മടങ്ങും

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാൾ, മരിച്ചാലെങ്കിലും നീതി കിട്ടുമോ, ആശുപത്രി കിടക്കയിൽ നിന്നും തുറന്നടിച്ച് എലിസബത്ത്

ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി

വിരാട് കോഹ്ലിയോടും രോഹിത് ശർമ്മയോടും വിരമിക്കൽ ആവശ്യപ്പെട്ടു? ഒടുവിൽ വിശദീകരണവുമായി ബിസിസിഐ