'സജി ചെറിയാൻ ഒന്നും മിണ്ടിയില്ലെന്ന് പറയരുത്, സർക്കാർ നിലപാട് വേദിയിൽ വ്യക്തമാക്കിയതാണ്'; അടൂർ ഗോപാലകൃഷ്ണന്റെ വിവാദ പരാമർശത്തിൽ മന്ത്രി

സിനിമാ കോണ്‍ക്ലേവിലെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ താൻ ഒന്നും മിണ്ടിയില്ലെന്ന് പറയരുതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വിഷയത്തിൽ സര്‍ക്കാര്‍ നിലപാട് വേദിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വളരെ കൃത്യവും വ്യക്തവുമായി സര്‍ക്കാര്‍ നിലപാട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘അടൂരിന് അടി തെറ്റിയോ’ എന്ന വിഷയത്തില്‍ നടത്തിയ മീറ്റ് ദ എഡിറ്റേര്‍സിനിടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ദളിതരും സ്ത്രീകളും മുഖ്യധാരയില്‍ വരാനാണ് സര്‍ക്കാര്‍ നിലപാടെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. ‘അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ വളരെ കൃത്യവും വ്യക്തവുമായി സര്‍ക്കാര്‍ നിലപാട് പറഞ്ഞിട്ടുണ്ട്, അല്ലാതെ സജി ചെറിയാന്‍ ഒന്നും മിണ്ടിയില്ലെന്ന് പറയരുത്’ – മന്ത്രി പറഞ്ഞു.

സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പവതിക്ക് കിട്ടേണ്ട പരിഗണന കിട്ടിയില്ലെന്ന് വിചാരിക്കുന്നയാളാണ് താനെന്നും ജീവിതത്തില്‍ എല്ലാ പ്രതിസന്ധികളും അഭിമുഖീകരിച്ച് വളര്‍ന്നുവന്ന സ്ത്രീയാണ് അവരെന്നും മന്ത്രി വ്യക്തമാക്കി. അടൂര്‍ ഗോപാലകൃഷ്ണന്റെ വ്യാഖ്യാനങ്ങളെ ദുര്‍വ്യഖ്യാനം ചെയ്യരുതെന്നും നല്ലൊരു കാര്യത്തിന് തുടങ്ങിയ കോണ്‍ക്ലേവ് നല്ലൊരു രീതിയില്‍ സമാപിക്കട്ടേയെന്നും സജി ചെറിയാന്‍ പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം