പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ നിര്‍ണായക തീരുമാനം; തൃണമൂലിനെ ഘടകകക്ഷിയാക്കില്ല, അസോസിയേറ്റ് പാര്‍ട്ടിയായി ഉള്‍പ്പെടുത്തും

പിവി അന്‍വറിനെ യുഡിഎഫ് മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അന്‍വറിനെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയായി മുന്നണിയിലെടുക്കാന്‍ നേതൃത്വം വിസമ്മതിച്ചിരുന്നു.

കഴിഞ്ഞ ദിവസം പിവി അന്‍വറിനെ മുന്നണിയിലെടുക്കുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അത് എങ്ങനെ വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് തീരുമാനിക്കാമെന്നായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയായി അംഗീകരിക്കാനാകില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിരുന്നു.

ഇതേ തുടര്‍ന്ന് പിവി അന്‍വറിന് ഒറ്റയ്ക്ക് മുന്നണിയുടെ ഭാഗമാകാന്‍ സാധിക്കില്ലെന്ന് അറിയിച്ച് തൃണമൂലിന്റെ കേരളഘടകം നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോസിയേറ്റ് പാര്‍ട്ടിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഹൈക്കമാന്‍ഡ് അനുമതി കൂടി ലഭിച്ചാല്‍ ഉടന്‍ പ്രഖ്യാപനമുണ്ടാകും.

ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോസിയേറ്റ് പാര്‍ട്ടി. എന്നാല്‍ മുന്നണിയില്‍ ഉള്‍പ്പെട്ട പാര്‍ട്ടി ആയിരിക്കില്ല അസോസിയേറ്റ് പാര്‍ട്ടി. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചുമതലപ്പെടുത്തിയത്.

പിവി അന്‍വറുമായി ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡിനെ തീരുമാനം അറിയിക്കാനാണ് യോഗത്തിലെ തീരുമാനം. ക്ഷണിതാവ്, അസോസിയേറ്റ് പാര്‍ട്ടി എന്നീ രണ്ട് നിലയിലാണ് യുഡിഎഫില്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തുന്നത്. നിലവില്‍ കെകെ രമ എംഎല്‍എയുടെ ആര്‍എംപി മാത്രമാണ് യുഡിഎഫിലെ അസോസിയേറ്റ് പാര്‍ട്ടി.

Latest Stories

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ