വധഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് ഫോണുകളും ഐ പാഡും പിടിച്ചെടുത്തു

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സൈബര്‍ വിദഗ്ധന്‍ സായ്ശങ്കറിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ചിന്റെ പരിശോധന പൂര്‍ത്തിയായി. സായ്ശങ്കറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും ഐ പാഡും അന്വേഷണ സംഘം പിടിച്ചെടുത്തു. കോഴിക്കോടേ കാരപറമ്പിലെ ഫ്‌ളാറ്റിലായിരുന്നു പരിശോധന നടത്തിയത്.

രാവിലെ എട്ടേകാലിന് തുടങ്ങിയ റെയ്ഡ് 4 മണിക്കൂര്‍ നീണ്ടുനിന്നു. സായ് ശങ്കറിന്റെ ഭാര്യയുടെ ബുട്ടീക്കിലും സംഘം പരിശോധന നടത്തി. വധഗൂഢാലോചന കേസിലെ നിര്‍ണായക തെളിവുകളായ ഫോണ്‍ രേഖകള്‍ സായ് ശങ്കറാണ് നശിപ്പിച്ചത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിച്ചുകൊണ്ട് ക്രൈം ബ്രാഞ്ച് സായ് ശങ്കറിന് നോട്ടീസ് നല്‍കി. നാളെയാണ് ചോദ്യം ചെയ്യല്‍. ഇതിന് മുന്നോടി ആയിട്ടാണ് സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പടെയുള്ള സംഘം പരിശോധന നടത്തിയത്.

അതേ സമയം, ദിലീപിന് എതിരായ വധഗൂഢാലോചന കേസില്‍ അന്വേഷണത്തിന് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി അറിയിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നാണ് കോടതി പറഞ്ഞത്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. കേസ് 28ന് വീണ്ടും പരിഗണിക്കും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി