കേന്ദ്രത്തിന്റെ സഹായധനം വന്നു; കിട്ടിയത് 960 കോടി, 2,000 കോടി ഇനിയും കടമെടുത്തേക്കും

റവന്യൂകമ്മി നികത്താന്‍ കേന്ദ്രത്തില്‍നിന്നുള്ള സഹായധനത്തിന്റെ ഗഡുവായ 960 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. ഇതോടെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലേക്കുപോകുന്ന സ്ഥിതിവിശേഷം ഒഴിവായി. ഈ തുക തിങ്കളാഴ്ച കിട്ടിയില്ലായിരുന്നെങ്കില്‍ കേരളത്തിന് ഈ സാമ്പത്തികവര്‍ഷം ആദ്യമായി ഓവര്‍ ഡ്രാഫ്റ്റിനെ ആശ്രയിക്കേണ്ടിവരുമായിരുന്നു.

ഖജനാവില്‍ പണം ഇല്ലാതാവുമ്പോള്‍ റിവസര്‍വ് ബാങ്കില്‍ നിന്നെടുക്കുന്ന വായ്പയായ ആന്‍ഡ് മീന്‍സ് പരിധി കഴിയാറായപ്പോഴാണ് ഈ സഹായമെത്തിയത്. 1683 കോടിരൂപയാണ് കേരളത്തിന്റെ വേയ്സ് ആന്‍ഡ് മീന്‍സ് പരിധി. ഇതില്‍ 1600 കോടിയും കേരളം എടുത്തിരുന്നു. വേയ്സ് ആന്‍ഡ് മീന്‍സ് പരിധികഴിയുമ്പോഴാണ് ഓവര്‍ ഡ്രാഫ്റ്റിലേക്ക് കടക്കുന്നത്. ഓണച്ചെലവ് കഴിഞ്ഞതോടെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റ്ലേക്ക് കടക്കുമെന്ന ആശങ്കനിലനിന്നിരുന്നു.

960 കോടിരൂപ കിട്ടിയതോടെ, തിങ്കളാഴ്ച അവസാനിക്കുമ്പോള്‍ ട്രഷറിയില്‍ 550 കോടിരൂപ മിച്ചമുണ്ട്. കേന്ദ്രത്തിന്റെ സഹായധനം ലഭിച്ചെങ്കിലും ഈ മാസം അവസാനത്തോടെ 2000 കോടിരൂപയെങ്കിലും കടമെടുത്താലേ ആവശ്യങ്ങള്‍ നടത്താനാവൂവെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

അതേസമയം സംസ്ഥാനത്തിന് വീണ്ടും 6000 കോടി രൂപയെങ്കിലും ഇനിയും വേണം. ക്ഷേമപെന്‍ഷന്‍, ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലുകള്‍ക്കാണിത്. ഇതിനാണ് ഈ മാസം അവസാനം 2000 കോടി കടം എടുക്കുന്നത്. കടമെടുപ്പിന് കേന്ദ്രത്തിന്റെ നിയന്ത്രണം ഉള്ളതിനാലും സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാലും ട്രഷറി നിയന്ത്രണം കൊണ്ടുവരുമെന്നാണ് അറിയുന്നത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്