കാനത്തിന്റെ പിണറായിപ്പേടി മനസിലാക്കാം, സച്ചിൻ ദേവിനെയും പേടിക്കണോ?

എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ ഇന്നലെ എ.ഐ.എസ്.എഫ് പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. “കാനമല്ലാതെ വെളിയമോ, സി.കെ യോ ഒക്കെ ആയിരുന്നെങ്കിൽ ആ എ.ഐ.എസ്.എഫ് കാരെ സ്വന്തം മുന്നണിയിൽപ്പെട്ട എസ്.എഫ്.ഐക്കാർ ഇത്രക്രൂരമായി അക്രമിക്കുന്നത് കണ്ടിട്ടും, ഒരു പെൺകുട്ടിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്നത് കണ്ടിട്ടും ഒരു ഒറ്റവരി പ്രസ്താവനെയെങ്കിലും ഇറക്കുമായിരുന്നു.” എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

വെളിയത്ത് നിന്ന് കാനത്തേക്ക് നൂറിൽ താഴെ കിലോമീറ്റർ വ്യത്യാസമേയൊള്ളു,
പക്ഷേ ഭാർഗവനിൽ നിന്ന് രാജേന്ദ്രനിലേക്ക് പാർട്ടി സെക്രട്ടറിയിൽ നിന്ന് ‘പിണറായി സെക്രട്ടറിയിലേക്കുള്ള’ ഒരുപാട് ദൂരമുണ്ട്.

CPI എന്തോ തങ്കപ്പെട്ട പ്രസ്ഥാനമാണെന്നോ, അതിന്റെ പഴയകാല നേതാക്കളൊക്കെ ആദർശത്തിൽ മാത്രം ജീവിച്ചവരാണെന്നോ ഉള്ള അഭിപ്രായം ഒന്നും എനിക്കില്ല.

എങ്കിലും കാനമല്ലാതെ വെളിയമോ, CK യോ ഒക്കെ ആയിരുന്നെങ്കിൽ ആ AlSFകാരെ സ്വന്തം മുന്നണിയിൽപ്പെട്ട SFlക്കാർ ഇത്രക്രൂരമായി അക്രമിക്കുന്നത് കണ്ടിട്ടും, ഒരു പെൺകുട്ടിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്നത് കണ്ടിട്ടും ഒരു ഒറ്റവരി പ്രസ്താവനെയെങ്കിലും ഇറക്കുമായിരുന്നു.

കാനത്തിന്റെ പിണറായിപ്പേടി മനസിലാക്കാം, സച്ചിൻ ദേവിനെയും പേടിക്കണോ?

ഇങ്ങനെ പേടിക്കാതെന്നെ!

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക