ധീരസൈനികന്‍ എ.പ്രദീപിന്റെ മൃതദേഹം കേരളത്തിലേയ്ക്ക്; സുലൂരില്‍ നിന്ന് വിലാപയാത്ര ആരംഭിച്ചു

കൂന്നൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ. പ്രദീപിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സുലൂരില്‍ നിന്ന് ആരംഭിച്ചു. വാളയാര്‍ അതിര്‍ത്തിയില്‍ മൃതദേഹം സംസ്ഥാന മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങും. കെ. രാജന്‍, കെ.കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പ്രൊഫസര്‍ ആര്‍. ബിന്ദു എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങുക. 11 മണിക്കാണ് മൃതദേഹവുമായി ഡല്‍ഹിയില്‍ നിന്ന് വ്യോമസേനയുടെ വിമാനം കൂന്നൂരില്‍ എത്തിയത്. തൃശൂര്‍ എം.പി ടി.എന്‍ പ്രതാപന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

തൃശൂര്‍ ജില്ലയിലെ അതിര്‍ത്തിയായ വാണിയംപാറയില്‍ ജില്ലാ കളക്ടുടെ നേതൃത്വത്തിലുള്ള സംഘം മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രദീപ് പഠിച്ച പുത്തൂരിലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഒരു മണിക്കൂര്‍ നേരമാണ് പൊതുദര്‍ശനം. ഇതിന് ശേഷം മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് എത്തിക്കും. 70 സൈനികരാണ് സംസ്‌കാര ചടങ്ങിന് എത്തുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകള്‍. ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് പ്രദീപിന് അന്ത്യോപചാരം അര്‍പ്പിക്കാനായി വീട്ടിലേയ്ക്ക് എത്തികൊണ്ടിരിക്കുന്നത്.

പുത്തൂരിലെ സ്‌കൂളില്‍ പൊതുദര്‍ശനത്തിനായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. തൃശൂര്‍ മുതല്‍ പ്രദീപിന്റെ വീട് വരെ ഗതാഗതം വണ്‍വേ ആക്കുമെന്നാണ് പൊലീസും അറിയിച്ചിരിക്കുന്നത്.

Latest Stories

'നീ ഒരിക്കലും തനിച്ചല്ല റിങ്കു, ഈ സമയത്തും നീ രാജ്യത്തിന് വേണ്ടി വന്നു'; താരത്തെ അഭിനന്ദിച്ച് ഗൗതം ഗംഭീർ

സഞ്ജുവിന് കിട്ടാൻ പോകുന്നത് വമ്പൻ പണി; ഐസിസി നടപടിക്ക് ഒരുങ്ങുന്നു

'സഞ്ജുവും സൂര്യയും ആ ഇംഗ്ലണ്ട് താരത്തെ സൂക്ഷിക്കണം, അപകടകാരിയാണ് അവൻ'; മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ