'മിഷൻ 28 പ്ലസ്': തൃശൂർ കോർപ്പറേഷൻ പിടിക്കാൻ ബി.ജെ.പി;  ബി.ഗോപാലകൃഷ്ണന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി കളത്തിലേക്ക്

തൃശൂർ കോർപ്പറേഷൻ പിടിക്കാൻ സംസ്ഥാന നേതാവിനെ രംഗത്തിറക്കി ബി.ജെ.പി. ബി.ഗോപാലകൃഷ്ണൻ മേയർ സ്ഥാനാർത്ഥിയായി  മത്സരിക്കും. മിഷൻ 28 പ്ലസ് എന്ന മുദ്രാവാക്യമുയർത്തിയാണ് എൻ.ഡി.എ കോർപ്പറേഷനിൽ  മത്സരിക്കാനൊരുങ്ങുന്നത്. ഇതോടെ കോർപ്പറേഷനിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി.

ആദ്യ ഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച 36 ഡിവിഷനുകളിലും ഇതിനോടകം പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പന്ത്രണ്ട് ഡിവിഷനുകളിലേക്ക് കൂടിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ 48 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായി.

ഇത്തവണ വലിയ മുന്നേറ്റമുണ്ടാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സംസ്ഥാന നേതാവിനെ തന്നെ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കിയുള്ള നീക്കം. നിലവിൽ ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ കുട്ടൻകുളങ്ങരയിൽ നിന്നുമാണ് ബി ഗോപലകൃഷ്ണൻ മത്സരിക്കുക.

ഇനി ബി.ഡി.ജെ.എസിന്‍റെ ഏഴ് സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. എൽ.ഡി.എഫ് കോർപ്പറേഷനിലേക്കുള്ള മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. യു.ഡി.എഫിന്‍റെ രണ്ടാം പട്ടിക കൂടി വരുന്നതോടെ മത്സരചിത്രം തെളിയും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി