കൃഷ്ണകുമാറിനെ തലസ്ഥാനത്തിന്റെ വിജയനായകനാക്കി പോസ്റ്ററുകൾ; പാർലമെന്റ് സീറ്റ് ലക്ഷ്യമിട്ടെന്ന് അഭ്യൂഹങ്ങൾ, കഥയറിയാതെ ബിജെപി

നടനും ബിജെപി ദേശീയ കൗൺസിലംഗവുമായ കൃഷ്ണകുമാർ ഇത്തവണ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സീറ്റ് ലക്ഷ്യമിടുന്നതായാണ് സൂചനകൾ. സംസ്ഥാന സർക്കാരിനെയും സംസ്ഥാന ബിജെപി നേതൃത്വത്തെയും കടത്തിവെട്ടി കൃഷ്ണ കുമാറിന് തലസ്ഥാന നഗരത്തിന്റെ വികസന നായകനെന്ന് പദവി നേടിക്കൊടുക്കുവാൻ ശ്രമം നടക്കുകയാണ്. അതിനായുള്ള പോസ്റ്ററുകളും നഗരത്തിൽ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. കെകെജി എന്ന ചുരുക്കപ്പേരിൽ, കൃഷ്ണകുമാറിന്റെ ഫോട്ടോയും വച്ചുള്ള പോസ്റ്ററുകളാണ് പ്രചരിക്കുന്നത്.

തലസ്ഥാന നഗരത്തിലെ നിർദ്ദിഷ്ട ഈഞ്ചക്കൽ ഫ്ളൈഓവർ കൃഷ്ണകുമാറിന്റെ ശ്രമഫലമായാണെന്ന് അവകാശപ്പെടുന്ന പോസ്റ്ററുകൾ നഗരത്തിൽ പലയിടത്തും പതിപ്പിച്ചിട്ടുണ്ട്. എന്നാൽ ബിജെപി നേതൃത്വം ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. പോസ്റ്ററുകളുമായി ബന്ധമില്ല എന്നാണ് കൃഷ്ണകുമാറിൻ്റെ പ്രതികരണം. ആരും പറയാതെ, ഒരു ലക്ഷ്യവുമില്ലാതെ ഇത്തരമൊരു നീക്കം കൃഷ്ണ കുമാറിനു വേണ്ടി നടക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചോദിച്ചുന്നത്.

കഴക്കൂട്ടം – കാരോട് ദേശീയപാത കടന്നുപോകുന്ന ഈഞ്ചക്കലിലെ ഗതാഗതക്കുരുക്ക് കാലങ്ങളായി തിരുവന്തപുരത്തുകാരെ വലയ്ക്കുന്നതാണ്. ഇതിന് പരിഹാരമായി ഈഞ്ചക്കൽ ഫ്ളൈഓവറെന്ന പദ്ധതി കേരളം തന്നെ കേന്ദ്രത്തിൻ്റെ മുന്നിൽ വച്ചിട്ടുള്ളതാണ്. പദ്ധതിയ്ക്കായി ഗതാഗതമന്ത്രി ആൻ്റണി രാജു നേരിട്ട് ഡൽഹിയിലെത്തി ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ കാണുകയും പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കൃഷ്ണ കുമാറിന്റെ കടന്നു വരവ്.

കേന്ദ്രമന്ത്രിയെ നേരിൽകണ്ട കൃഷ്ണകുമാർ ഈഞ്ചക്കൽ അടക്കം ചില പദ്ധതികളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. മന്ത്രിയുടെയും നടൻ്റെയും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചിരുന്നു. ഇതോടെയാണ് കൃഷ്ണകുമാറിന്റെ ഇടപെടലിനെ പ്രകീർത്തിച്ച് തലസ്ഥാന നഗരത്തിൽ പോസ്റ്ററുകൾ നിറയുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ബിജെപി ദേശീയ കൗൺസിലിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടതോടെ കൃഷ്ണകുമാർ ബിജെപി സംസ്ഥാന നേതൃത്വത്തിന് താൽപര്യമില്ലാത്തയാളായി മാറിയിരുന്നു.അടുത്തയിടെ ബിജെപി ദേശീയധ്യക്ഷൻ ജെ.പി. നദ്ദ പങ്കെടുത്ത പരിപാടിയിൽ തനിക്ക് വേദിയിൽ ഇടംകിട്ടിയില്ല എന്നാരോപിച്ച് കലഹിക്കുകയും ചെയ്തു. പരിപാടിയിൽ നിന്നിറങ്ങിപ്പോയ കൃഷ്ണകുമാർ, സംസ്ഥാന നേതൃത്വത്തിൽ നിന്നാരും തന്നെ ബന്ധപ്പെട്ടില്ലെന്ന് പരസ്യമായി പറയുകയും ചെയ്തു. ഇത്തരം അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കൃഷ്ണ കുമാറിനെ വികസന നായകനാക്കുവാനുള്ള നീക്കം നടക്കുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു