മുഖ്യമന്ത്രിയോട് യാതൊരുവിധ സ്‌നേഹവുമില്ല; പിണറായിയും മോദിയും എന്തും ചെയ്യാന്‍ തയ്യാറുള്ളവര്‍; ഞാന്‍ എപ്പോഴും പ്രതിപക്ഷത്ത്; ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുമെന്ന് ജയശങ്കര്‍

മുഖ്യമന്ത്രി പിണറായി വിജയനോട് യാതൊരുവിധ സ്‌നേഹവുമില്ലെന്ന് അഡ്വ. എ ജയശങ്കര്‍. ഒരു മമതയും അദേഹത്തിനോടില്ല. ഇടതുപക്ഷ തത്വങ്ങള്‍ അടിയറവ് വെച്ചാണ് പിണറായി ഭരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഴിമതിയിലേക്ക് പിണറായിയുടെ നേതൃത്വത്തില്‍ വീണു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നും അദേഹം പറഞ്ഞു. നേതൃത്വം നല്‍കുന്നതില്‍ പിണറായി വിജയന്‍ പരിപൂര്‍ണനാണ്. അത് കോവിഡ് കാലത്ത് കണ്ടതാണ്. ഇതിലൂടെയാണ് രണ്ടാം തവണയും മുഖ്യമന്ത്രിയായി പിണറായിക്ക് വരാന്‍ സാധിച്ചത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നല്ല സാദൃശ്യങ്ങളുണ്ട്. രണ്ടു പേരും എന്തു ചെയ്യാന്‍ തയാറുള്ളവരാണ്. അവര്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പിലാക്കും. അവര്‍ രണ്ടുപേര്‍ക്കും കൂടെ നില്‍ക്കുന്നവരുടെ പിന്തുണ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ സിപിഐ അംഗമാണ് പക്ഷെ പാര്‍ട്ടിഅടിമ അല്ലെന്നും ജയശങ്കര്‍ 24 ന്യൂസ് ചാനല്‍ നടത്തിയ ജനകീയ കോടതിയില്‍ പറഞ്ഞു. ഞാന്‍ ഒരു സംഘപരിവാര്‍ അനുകൂലിയാണെന്ന് വരുത്തി തീര്‍ക്കേണ്ടത് സിപിഎമ്മിന്റെ ലക്ഷ്യമാണ്.

എനിക്ക് സിപിഐയുടെ ഭാഗത്ത് നിന്നും ഒരു വിലക്ക് ഉണ്ടായിട്ടില്ല. എനിക്ക് എന്റെ അഭിപ്രായം പറയാന്‍ പാര്‍ട്ടി സ്വതന്ത്രം തന്നിട്ടുണ്ട്. ഞാന്‍ എപ്പോഴും പ്രതിപക്ഷത്താണ്. ജനങ്ങളുടെ ശബ്ദം ഉയര്‍ത്താനാണ് താന്‍ ശ്രമിക്കുന്നതെന്ന് എ ജയശങ്കര്‍ പറഞ്ഞു. രാജ്യത്ത് നിരവധി പാര്‍ട്ടികള്‍ ഉണ്ടെങ്കിലും പ്രവര്‍ത്തിക്കാന്‍ പറ്റിയ പാര്‍ട്ടി സിപിഐയാണ്. കോണ്‍ഗ്രസ് ഇല്ലാതായാല്‍ പ്രതിപക്ഷ സ്വരം അസ്തമിക്കും.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി