'വ്യക്തിഹത്യ അല്ല തിരഞ്ഞെടുപ്പ്'; കെ കെ ശൈലജക്കുനേരെയുള്ള സൈബര്‍ ആക്രമണം നീചമായ പ്രവൃത്തിയെന്ന് എ വിജയരാഘവന്‍

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണം നീചമായ പ്രവര്‍ത്തനമാണെന്ന് പാലക്കാട് ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ വിജയരാഘവന്‍. ഇത്തരം പ്രവർത്തനങ്ങൾ അപലനീയമാണെന്നും എ വിജയരാഘവൻ പറഞ്ഞു. വ്യക്തിഹത്യ അല്ല തിരഞ്ഞെടുപ്പെന്നും രാഷ്ട്രീയമാണ് പ്രധാനമായി ഉന്നയിക്കേണ്ടതെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി.

യുഡിഎഫിന് രാഷ്ട്രീയത്തില്‍ ദിശാബോധമില്ലെന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി. തീവ്ര ഇടതുപക്ഷ വിരുദ്ധതയാണ് യുഡിഎഫ് സ്വീകരിക്കുന്നത്. ആ നിലപാട് ബിജെപിക്ക് സഹായകമാവുകയാണ്. മുഖ്യമന്ത്രി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത് കാര്യഗൗരവത്തോടെയാണ്. മോദിക്കുള്ളത് മോദിക്കും രാഹുലിനുള്ളത് രാഹുലിനും പറയും.

പ്രധാനമന്ത്രി കേരളത്തില്‍ വന്ന് ഏറ്റവും അധികം ആക്രമിച്ചു സംസാരിച്ചത് സിപിഐഎമ്മിനെതിരെയാണ്. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന്റെ നില ഇക്കുറി മെച്ചപ്പെടും. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ ഇടതുപക്ഷം കേരളത്തിന് പുറത്തുനിന്ന് നേടുമെന്നും എ വിജയരാഘവൻ പറഞ്ഞു.

അതേസമയം കോൺഗ്രസ് പ്രവർത്തകരുടെ അശ്ലീല സൈബർ ആക്രമണത്തെ അതിശക്തമായി അപലപിച്ച് മന്ത്രി പി രാജീവ് ഇന്നലെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ സൈബർ അശ്ലീല സംഘത്തെ ഒറ്റപ്പെടുത്തുമെന്നും ഈ വിഷയത്തിൽ കേരളത്തിലെ മുഴുവനാളുകളും ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും മന്ത്രി പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി