സില്‍വര്‍ ലൈന്‍ കല്ലിടല്‍ തടയാനെത്തി 92-കാരിയും; ചെങ്ങന്നൂരില്‍ രണ്ടാം ദിവസവും സംഘര്‍ഷം

ചെങ്ങന്നൂരില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം കനക്കുന്നു. മുളക്കുഴ പിരളശ്ശേരിയില്‍ രണ്ടാം ദിവസവും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 92 വയസുകാരിയായ വൃദ്ധയുള്‍പ്പെടെയാണ് കല്ലിടാനെത്തിയെ ഉദ്യോഗസ്ഥരെ തടയാനെത്തിയത്. പിരളശേരി സ്വദേശിനി ഏലിയാമ്മയെ പൊലീസ് ഏറെ ശ്രമിച്ച ശേഷമാണ് പ്രതിഷേധത്തില്‍ നിന്നും പിന്തിരിപ്പിച്ചത്.

പിരളശ്ശേരിയില്‍ ഊരിക്കടവ് തെക്കുഭാഗത്താണ് സില്‍വര്‍ ലൈന്‍ ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയത്. സ്ഥലത്ത് പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ പൊലീസ് അകമ്പടിയോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. വീടുകളോട് ചേര്‍ന്നാണ് പല സ്ഥലങ്ങലിലും പദ്ധതിക്കായി കല്ലിടുന്നത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിഞ്ഞു. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും, ബി.ജെ.പിയും രംഗത്തെത്തി.

കെ റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിഴുതെറിഞ്ഞ കല്ലുകള്‍ ഉദ്യോഗസ്ഥരെത്തി വീണ്ടും സ്ഥാപിച്ചു. ഇന്നലെ 13 കല്ലുകളാണ് സ്ഥലത്ത് സ്ഥാപിച്ചത്. പ്രതിഷേധം രൂക്ഷമായതോടെ വൈകിട്ട് കല്ലിടല്‍ നിര്‍ത്തി വച്ചിരുന്നു.

കെ റെയില്‍ വിരുദ്ധ സമിതി ജില്ലാ കണ്‍വീനറായ മധു ചെങ്ങന്നൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. പൊലീസ് അതിക്രമത്തിലൂടെ സ്ഥാപിക്കുന്ന സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിയുമെന്ന് മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പദ്ധതി മുളക്കുഴ പഞ്ചായത്തിനെ രണ്ടായി വെട്ടിമുറിക്കുമെന്നും, മണ്ണ്-ഭൂമാഫിയകളെ സഹായിക്കാനാണ് പദ്ധതിയെന്നുമാണ് ആരോപണം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക