സില്‍വര്‍ ലൈന്‍ കല്ലിടല്‍ തടയാനെത്തി 92-കാരിയും; ചെങ്ങന്നൂരില്‍ രണ്ടാം ദിവസവും സംഘര്‍ഷം

ചെങ്ങന്നൂരില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം കനക്കുന്നു. മുളക്കുഴ പിരളശ്ശേരിയില്‍ രണ്ടാം ദിവസവും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 92 വയസുകാരിയായ വൃദ്ധയുള്‍പ്പെടെയാണ് കല്ലിടാനെത്തിയെ ഉദ്യോഗസ്ഥരെ തടയാനെത്തിയത്. പിരളശേരി സ്വദേശിനി ഏലിയാമ്മയെ പൊലീസ് ഏറെ ശ്രമിച്ച ശേഷമാണ് പ്രതിഷേധത്തില്‍ നിന്നും പിന്തിരിപ്പിച്ചത്.

പിരളശ്ശേരിയില്‍ ഊരിക്കടവ് തെക്കുഭാഗത്താണ് സില്‍വര്‍ ലൈന്‍ ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയത്. സ്ഥലത്ത് പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ പൊലീസ് അകമ്പടിയോടെയാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. വീടുകളോട് ചേര്‍ന്നാണ് പല സ്ഥലങ്ങലിലും പദ്ധതിക്കായി കല്ലിടുന്നത്. ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിഞ്ഞു. പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും, ബി.ജെ.പിയും രംഗത്തെത്തി.

കെ റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിഴുതെറിഞ്ഞ കല്ലുകള്‍ ഉദ്യോഗസ്ഥരെത്തി വീണ്ടും സ്ഥാപിച്ചു. ഇന്നലെ 13 കല്ലുകളാണ് സ്ഥലത്ത് സ്ഥാപിച്ചത്. പ്രതിഷേധം രൂക്ഷമായതോടെ വൈകിട്ട് കല്ലിടല്‍ നിര്‍ത്തി വച്ചിരുന്നു.

കെ റെയില്‍ വിരുദ്ധ സമിതി ജില്ലാ കണ്‍വീനറായ മധു ചെങ്ങന്നൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. പൊലീസ് അതിക്രമത്തിലൂടെ സ്ഥാപിക്കുന്ന സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിയുമെന്ന് മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പദ്ധതി മുളക്കുഴ പഞ്ചായത്തിനെ രണ്ടായി വെട്ടിമുറിക്കുമെന്നും, മണ്ണ്-ഭൂമാഫിയകളെ സഹായിക്കാനാണ് പദ്ധതിയെന്നുമാണ് ആരോപണം.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി